എപ്പോഴും ചിരിച്ചുകൊണ്ടേ ശ്രീജേഷിനെ കാണാനാകൂ. അതിനെപ്പറ്റി ചോദിച്ചാൽ ഈ മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പറയും– ‘ഞാൻ ക്യാപ്റ്റൻ കൂൾ’ അല്ല, കളിക്കളത്തിൽ അൽപം അഗ്രസീവാണ്. രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ സീനിയർ ഹോക്കി ടീമിന്റെ ഗോൾവല കാത്ത പി.ആർ. ശ്രീജേഷ് തന്റെ രണ്ടാം ഒളിംപിക് മെഡലും സ്വന്തമാക്കിയാണ് കളിക്കളം വിട്ടത്. എന്നാൽ ആ മെഡലുകളൊന്നും വ്യക്തിപരമായ നേട്ടമല്ലെന്നും, അത് രാജ്യത്തിനു വേണ്ടി നേടിയതാണെന്നും പറയും ശ്രീജേഷ്. കളിക്കളത്തിൽ രാജ്യത്തിന്റെ തല താഴാതിരിക്കാൻ നെഞ്ചു വിരിച്ച്, തലയുയർത്തി ഗോൾപോസ്റ്റിനു മുന്നിൽ നിലയുറപ്പിച്ച ശ്രീജേഷ് മനസ്സു തുറക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ. വിരമിച്ചതിനു പിന്നാലെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായിരിക്കുന്നു ശ്രീജേഷ്. അദ്ദേഹത്തെ കണ്ട്, ഹോക്കിയിൽ ഹരിശ്രീ കുറിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളിൽ വലിയൊരു പങ്ക് കേരളത്തിലും ഉണ്ട്. പക്ഷേ ഹോക്കി സ്വപ്നം കണ്ടാൽ അതിനു പിന്തുണയേകാൻ തക്ക അടിസ്ഥാന സൗകര്യം കേരളത്തിലുണ്ടോ? എന്തെല്ലാം പദ്ധതികളാണ് ഇന്ത്യയുടെ ഹോക്കി ‘ജൂനിയേഴ്സി’നു വേണ്ടി ശ്രീജേഷിന്റെ മനസ്സിലുള്ളത്? ഹോക്കി മൈതാനത്തിൽനിന്നു പഠിച്ചെടുത്ത എന്തെല്ലാം കാര്യങ്ങളാകും അദ്ദേഹം പുതുതലമുറയ്ക്കായി കാത്തുവച്ചിട്ടുണ്ടാവുക? എല്ലാം പറയുകയാണ് ഇന്ത്യൻ ഹോക്കിയിലെ ‘സ്വപ്നങ്ങളുടെ കാവൽക്കാരൻ’ ഈ അഭിമുഖത്തിൽ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com