ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബ്രിട്ടിഷ് ഗായിക ജാസ്മിൻ വാലിയയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾക്കിടെ, സെർബിയൻ മോഡലും ബോളിവുഡ് നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള പാണ്ഡ്യയുടെ വിവാഹ ബന്ധം തകരാൻ കാരണവും ഈ ബന്ധമാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ചിത്രങ്ങൾ ഉൾപ്പെടെയുള്ള ‘തെളിവുകൾ’ സഹിതമാണ് ഇത്തരമൊരു പ്രചാരണം വ്യാപകമാകുന്നത്.

പാണ്ഡ്യയും ജാസ്മിനും ഗ്രീസിൽനിന്നുള്ള സമാനമായ അവധിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന പ്രചാരണമുണ്ടായത്.

ജാസ്മിനും പാണ്ഡ്യയും തമ്മിലുള്ള ബന്ധം ഇപ്പോൾ തുടങ്ങിയതല്ലെന്നാണ് ആരാധകരുടെ പുതിയ ‘കണ്ടെത്തൽ’. ഇന്ത്യൻ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ മത്സരം നടക്കുമ്പോൾ, മുംബൈ ഇന്ത്യൻസ് പതാകയുമായുള്ള ജാസ്മിന്റെ സെൽഫി ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഈ ചിത്രത്തിന് ഹാർദിക് പാണ്ഡ്യ ബന്ധവുമായുള്ള ബന്ധം തിരയുകയാണ് ആരാധകർ.

ജാസ്മിന്റെ കയ്യിൽ ഹാർദിക് പാണ്ഡ്യയുടെ ടാറ്റൂവിനോടു സമാനമായ ടാറ്റൂ കണ്ടെത്തിയ വിരുതൻമാരുമുണ്ട്. ഇതിനെല്ലാം പുറമേ, ജാസ്മിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ഹാർദിക് പാണ്ഡ്യ ‘ലൈക്’ ചെയ്തതായും ഇരുവരും തമ്മിലുള്ള ബന്ധത്തിന് തെളിവായി ചിലർ ഉയർത്തിക്കാട്ടുന്നു. 

ഇതോടെയാണ്, ഇരുവരും തമ്മിൽ നേരത്തേ മുതൽ അടുപ്പത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇതിനു പിന്നാലെ, നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം തകരാൻ കാരണം പാണ്ഡ്യ–ജാസ്മിൻ ബന്ധമാണെന്ന തരത്തിലും വ്യാപക പ്രചാരണമുണ്ടായി. സെർബിയൻ മോഡലായ നടാഷയെ 2020ലാണ് ഹാർദിക് വിവാഹം ചെയ്തത്. 2021ൽ ഇരുവർക്കും കുഞ്ഞു ജനിച്ചു. അഗസ്ത്യ എന്നാണ് കുഞ്ഞിന്റെ പേര്. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾ ശരിവച്ച് ഈ വർഷമാണ് ഇരുവരും പിരിയുന്നതായി പ്രഖ്യാപിച്ചത്.

English Summary:

Did Jasmine Walia Cause Hardik Pandya & Natasa Stankovic's Split? What We Know About the Rumors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com