ADVERTISEMENT

കണ്ണൂർ ∙ റെക്കോർഡിന്റെ അകമ്പടിയോടെ നൂറിൽ പറപറന്ന് സ്പ്രിന്റർമാർ. അതിലും വേഗത്തിലോടി എല്ലാവരെയും ഒരുപോലെ തോൽപിച്ച് ആശയക്കുഴപ്പം! സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ഇ.ആൻസി സോജൻ മീറ്റ് റെക്കോർഡുമായി മേളയിലെ വേഗമേറിയ പെൺകുട്ടിയായി. സീനിയർ ആൺകുട്ടികളിൽ ഒന്നാമനായ പാലക്കാട് ബിഇഎം സ്കൂളിലെ ആർ.കെ.സൂര്യജിത്താണു മേളയുടെ വേഗമേറിയ താരം.

1. ജി.താര; സബ് ജൂനിയർ പെൺ,12.96 സെക്കൻഡ്. 2. സാന്ദ്രമോൾ സാബു; ജൂനിയർ പെൺ,12.59 സെക്കൻഡ്. 3. ഇ. ആൻസി സോജൻ; സീനിയർ പെൺ, 12.05 സെക്കൻഡ് (മീറ്റ് റെക്കോർഡ്).

സബ് ജൂനിയർ ആൺവിഭാഗത്തിൽ ഹീറ്റ്സിൽ ജേതാക്കളായ 2 പേരെ ഫൈനൽ പട്ടികയിൽനിന്നു ‘കാണാതായപ്പോഴാണ്’ ആശയക്കുഴപ്പം തുടങ്ങിയത്. സമയം കണക്കുകൂട്ടിയതിലെ പാളിച്ചയായിരുന്നു കാരണം. ശരിക്കും വരേണ്ടിയിരുന്ന താരങ്ങളെ കണ്ടെത്താൻ പറ്റാതായതോടെ മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. മറ്റു വ‍ിഭാഗങ്ങളിലെ 100 മീറ്റർ മത്സരങ്ങൾക്കും 400 മീറ്റർ ഹർഡിൽസിനും ശേഷമാണ് സബ് ജൂനിയർ മത്സരം നടത്തിയത്. അപ്പോഴും സംശയം തീർന്നില്ല.

‘ആദ്യം ഫിനിഷ് ചെയ്ത’ തിരുവനന്തപുരത്തിന്റെ എം.കെ.വിഷ്ണുവിന്റെ പിന്നാലെ ചാനലുകൾ പാഞ്ഞു. എന്നാൽ, ഫോട്ടോഫിനിഷിൽ ഫലം മാറി. വാങ്മയും മുക്രമായിരുന്നു യഥാർഥ വിജയി. താൻ രണ്ടാം സ്ഥാനത്തായെന്നു കരുതി മുക്രം തലകുനിച്ചു പുറത്തേക്കു പോയിരുന്നു. ഒടുവിൽ സംഘാടകരെത്തി സംശയം നീക്കി: മുക്രം തന്നെ ഒന്നാമൻ.  ആളെവിടെ എന്നു തിരക്കി എല്ലാവരും പാഞ്ഞെങ്കിലും മുക്രം കൂട്ടുകാർക്കൊപ്പം സ്ഥലംവിട്ടിരുന്നു! പരിശീലകൻ ബാബു ആന്റണി പിന്നാലെ പോയാണു താരത്തെ കൂട്ടിക്കൊണ്ടുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com