ADVERTISEMENT

ഭുവനേശ്വർ∙ ലക്ഷ്യമിട്ടിരുന്ന മാന്ത്രിക ദൂരമായ 90 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിക്കാനായില്ലെങ്കിലും, ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് പുരുഷ ജാവലിൻത്രോയിൽ സൂപ്പർതാരം നീരജ് ചോപ്രയ്ക്ക് സ്വർണം. 82.27 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് സ്വർണം നേടിയത്. 82.06 മീറ്റർ ദൂരം കണ്ടെത്തിയ ഏഷ്യൻ ചാംപ്യൻഷിപ് മെഡൽ ജേതാവു കൂടിയായ ഡി.പി. മനു വെള്ളി നേടി. 78.39 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച ഉത്തം പാട്ടീലിനാണ് വെങ്കലം. ആദ്യ മൂന്നു റൗണ്ടുകളിലും മുന്നിലായിരുന്ന മനുവിനെ, നാലാം റൗണ്ടിലാണ് സ്വർണ ദൂരം കണ്ടെത്തി നീരജ് പിന്നിലാക്കിയത്.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്വന്തം നാട്ടിൽ മത്സരിച്ച നീരജ് സ്വർണം നേടിയെങ്കിലും, ഇത്തവണയും 90 മീറ്റർ ദൂരം കീഴടക്കാനാകാത്തത് നിരാശയായി. ഒളിംപിക്സും ലോക ചാംപ്യൻഷിപ്പുമടക്കമുള്ള വിസ്‌മയ നേട്ടങ്ങളുടെ പൊൻകവചമുള്ള ജാവലിൻ കൊണ്ട് നീരജിന് ഇതുവരെ കീഴടക്കാനാകാത്ത നേട്ടമാണ് 90 മീറ്റർ. പാരിസ് ഒളിംപിക്സിനായി യൂറോപ്പിൽ കഠിന പരിശീലനം നടത്തുന്നതിനിടെയായിരുന്നു രാജ്യത്തെ മത്സരവേദിയിലേക്കുള്ള നീരജിന്റെ അപ്രതീക്ഷിത മടങ്ങിവരവ്.

അതേസമയം, ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ഒഡീഷ താരം കിഷോർകുമാർ ജനയ്ക്ക് സ്വന്തം കാണികൾക്കു മുന്നിൽ മികച്ച പ്രകടനം നടത്താനായില്ല. ജനയ്ക്ക് ഒരു തവണ പോലും 80 മീറ്റർ ദൂരം പിന്നിടാനായില്ല.

English Summary:

Neeraj Chopra wins Gold with 82.27m throw in Federation Cup 2024 javelin final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com