ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിറ്റ്നസ് റാങ്കിങ് നടപ്പാക്കണമെന്ന് ദേശീയ കായിക നയത്തിന്റെ കരടുരേഖയിൽ ശുപാർശ. കായികരംഗത്തു ജനമുന്നേറ്റം വർധിപ്പിക്കുന്നതിനായാണിത്.

 ‌ കായിക ഫെഡറേഷനുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും ഫിറ്റ്നസ് പരിപാടികൾ ആവിഷ്കരിക്കണമെന്നും കേന്ദ്ര കായികമന്ത്രാലയം അവതരിപ്പിച്ച കരടു രേഖ ശുപാർശ ചെയ്യുന്നു. 2001ലെ ദേശീയ കായിക നയത്തിനു പകരമായിട്ടാണ് പുതിയ നയം വരിക. 

 കരടു രേഖ കായികമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (yas.gov.in) ലഭ്യമാണെന്നു കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. പൊതുജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാൻ 27 വരെ അവസരമുണ്ട്. ഇവ കൂടി പരിശോധിച്ച ശേഷം ദേശീയ കായികനയം അന്തിമമായി പ്രഖ്യാപിക്കും.  പ്രാദേശിക കായിക ഇനങ്ങളെ ദേശീയ–രാജ്യാന്തര ശ്രദ്ധയിലെത്തിക്കാന്‍ നടപടി വേണമെന്നും കരട് രേഖയിൽ നിർദേശമുണ്ട്.

English Summary:

Fitness ranking in educational institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com