ADVERTISEMENT

മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 133 റൺസ് വിജയം

sanju-2

സഞ്ജു സാംസണും സൂര്യകുമാർ യാദവും ബാറ്റിങ് വിരുന്നൊരുക്കിയ ഹൈദരാബാദിൽ ഇന്ത്യയ്ക്ക് 133 റൺസ് വിജയം. മൂന്നാം ട്വന്റി20യിൽ ഇന്ത്യ ഉയർത്തിയ 298 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ട്വന്റി20യിലെ ആദ്യ സെഞ്ചറി തികച്ച സഞ്ജു സാംസണാണു കളിയിലെ താരം. ഇന്ത്യ മൂന്നാം വിജയം നേടിയതോടെ ടെസ്റ്റ് പരമ്പരയിലെയും ട്വന്റി20യിലേയും എല്ലാ കളികളും തോറ്റാണ് ബംഗ്ലദേശ് മടങ്ങുന്നത്. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ഒരോവറിൽ സഞ്ജുവിന്റെ അഞ്ച് സിക്സ്

sanju-3

ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രഹരത്തിൽ വാടി ബംഗ്ലദേശ്. 111 റൺസെടുത്ത് സഞ്ജു പുറത്തായപ്പോൾ, താരത്തിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് ബംഗ്ലദേശ് സ്പിന്നര്‍ റിഷാദ് ഹുസെയ്നാണ്. താരത്തിന്റെ പത്താം ഓവറിലെ അഞ്ച് പന്തുകളാണ് സഞ്ജു തുടർച്ചയായി സിക്സർ പറത്തിയത്. ആദ്യ പന്തു വിട്ടുകളഞ്ഞ ശേഷമായിരുന്നു മലയാളി താരത്തിന്റെ വെടിക്കെട്ട്. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ.

‘വലിച്ചടി’ ശീലിച്ച സഞ്ജു ഭാഷ്യം, വിമർശകർക്ക് വിശ്രമിക്കാം

sanju-1

സമ്പൂർണ ആധിപത്യം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണിന്റെയും ടീം ഇന്ത്യയുടെയും ബാറ്റിങ് പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. തുടക്കത്തില്‍ അഭിഷേക് ശർമയെ നാലു റൺസിനു പുറത്താക്കി ബംഗ്ലദേശ് നന്നായി തുടങ്ങിയെന്നു കരുതിയതാണ്. പക്ഷേ ബാറ്റിങ്ങിലെ സകല തന്ത്രങ്ങളും ഒന്നിനു പിറകേ ഒന്നായി സഞ്ജു സാംസൺ കെട്ടഴിച്ചുവിട്ടപ്പോൾ കാഴ്ചക്കാരായി നിൽക്കാനായിരുന്നു ബംഗ്ലദേശ് ബോളർമാരുടെ നിയോഗം. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ.

വിയറ്റ്നാമിനെതിരെ ഗോൾ മടക്കി ഇന്ത്യ; 11–ാം മത്സരത്തിലും ജയമില്ല

farooq-choudury
വിയറ്റ്നാമിനെതിരെ ഗോൾ നേടിയ ഫറൂഖ് ചൗധരി. Photo: X@AIFF

തുടർച്ചയായ 11–ാം മത്സരത്തിലും വിജയം സ്വന്തമാക്കാൻ സാധിക്കാതെ ഇന്ത്യൻ ഫുട്ബോൾ ടീം. വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുന്നിലുള്ള വിയറ്റ്നാം ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ ഗോൾ മടക്കുകയായിരുന്നു. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ജാംനഗർ സിംഹാസനത്തിന് ജഡേജ അവകാശി

അജയ് ജഡേജ
അജയ് ജഡേജ

ഗുജറാത്തിലെ ജാംനഗറിന്റെ അടുത്ത രാജാവാകാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ. ഗുജറാത്തിലെ നാട്ടുരാജ്യമായിരുന്ന നവനഗറാണ് പിന്നീട് ജാംനഗറായി മാറിയത്. പരമ്പരാഗതമായി അധികാരത്തിലുള്ള നവാനഗറിലെ മഹാരാജ ജാം സാഹെബാണ് ജഡേജയെ അടുത്ത ജാം സാഹെബായി പ്രഖ്യാപിച്ചത്. ശത്രുസല്യാസിൻഹ്ജിയാണ് നിലവിലെ ജാം സാഹെബ്. ജഡേജയുടെ പിതാവിന്റെ സഹോദരനാണ് ശത്രുസല്യാസിൻഹ്ജി. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ.

English Summary:

Sports News Major Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com