ADVERTISEMENT

ഏതൊരു മുത്തച്ഛനെയും പോലെ കൊച്ചുമക്കളോട് വളരെ സ്നേഹവും വാത്സല്യവുമാണ് മുകേഷ് അംബാനിക്കും. വിവാഹത്തിരക്കുകൾ കഴിഞ്ഞപ്പോൾ കൊച്ചുമകൾ ആദിയയുമായി പാരിസിൽ കറക്കത്തിലാണ് മുകേഷ് അംബാനി. മകൾ ഇഷ അംബാനിയുടെ മകളാണ് ആദിയ. പാരിസ് ഡിസ്നി ലാൻഡിൽ ആദിയയെ എടുത്ത് മുകേഷ് അംബാനി നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. 5000 കോടി രൂപ മുടക്കി അത്യാഡംബരത്തോടെയാണ് മകൻ അനന്ത് അംബാനിയുടെ വിവാഹം നടത്തിയത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണെങ്കിലും കുടുംബത്തിന് എപ്പോഴും പ്രാധാന്യം നൽകുന്ന നല്ലൊരു കുടുംബനാഥൻ കൂടിയാണ് മുകേഷ് അംബാനി. സ്നേഹ സമ്പന്നനായ മുകേഷ് എന്ന അച്ഛനെയും മുത്തച്ഛനെയും വിവാഹ വിഡിയോകളിൽ ലോകം മുഴുവൻ കണ്ടു. 

മുകേഷ് അംബാനിക്കും ആദിയയ്ക്കും ഒപ്പം പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ഷർമിള ഫറൂഖിയും കുടുംബവും ഉണ്ട്. വളരെ സാധാരണമായ വസ്ത്രമാണ് മുകേഷ് അംബാനി ധരിച്ചിരിക്കുന്നത്. മുഖത്ത് നിറഞ്ഞ ചിരിയോടെ, കൊച്ചു മകളെ എടുത്ത് നിൽക്കുന്ന മുകേഷ് അംബാനിയുടെ ചിത്രം ഇതിനകം ലോകം ഏറ്റെടുത്ത് കഴിഞ്ഞു. സൂര്യന്റെ കനത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ ആദിയ മനോഹരമായ ഒരു തൊപ്പി ധരിച്ചിട്ടുണ്ട്.

അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹവേദിയിൽ കൊച്ചുമക്കൾക്കൊപ്പം സമയം പങ്കിടുന്ന മുകേഷ് അംബാനിയുടെ വിഡിയോ സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കിയിരുന്നു. ആകാശ് അംബാനിയുടെ മകൾ വേദയും ഇഷ അംബാനിയുടെ മകൾ ആദിയയുമായി മുകേഷ് അംബാനി പങ്കിട്ട നിമിഷങ്ങൾ സോഷ്യൽ മീഡിയ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മുകേഷ് അംബാനി ഒരു നല്ല അച്ഛൻ മാത്രമല്ല ഒരു നല്ല മുത്തച്ഛൻ കൂടിയാണെന്ന് നെറ്റിസൺസ് പറഞ്ഞു. 

ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും മകളായ വേദയാണ് കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടി. വേദയുടെ പിറന്നാൾ ആഘോഷം വിദേശ ആഡംബര നൌകയിൽ ആയിരുന്നു ആഘോഷിച്ചത്. പാരിസ് ഒളിംപിക്സിന് കൊടിയേറാൻ ഇരിക്കെ അംബാനി കുടുംബം പാരിസിൽ എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗമായ നിത അംബാനിയും പാരിസിൽ എത്തിയിട്ടുണ്ട്.

English Summary:

Mukesh Ambani Spotted with Granddaughter Adiya at Disneyland Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com