ADVERTISEMENT

കണ്ണൂർ ∙ നഗരത്തിൽ നിന്ന് പിടികൂടിയ കന്നുകാലികൾ കുരുക്കാകുമോ കോർപറേഷന്? ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ കന്നുകാലികളുടെ ലേലം വിളി പാളി. കന്നുകാലികൾക്ക് വെറ്ററിനറി ഡോക്ടർ നിശ്ചയിച്ച അടിസ്ഥാന വില വൻ തുകയായതിനാൽ ലേലത്തിനെത്തിയവർ നടപടികളിൽനിന്നു പിന്തിരിഞ്ഞു. ഒരാൾ പോലും ഒരു കന്നുകാലിക്കും ലേലം വിളിച്ചില്ല. ഇതോടെ കന്നുകാലികളെ കാറ്റിൽ പൗണ്ടിലേക്ക് തിരികെ കൊണ്ടുപോയി. അടിസ്ഥാന വിലയിൽ കുറവ് വരുത്തി പുനർ ലേലം ഇന്ന് വൈകിട്ട് 3ന് നടത്തും. പാറക്കണ്ടി എ– ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫിസ് പരിസരത്ത് നടത്തിയ ലേലത്തിനായി 15 പേരാണ് എത്തിയിരുന്നത്. 4 കന്നുകുട്ടികൾ ഉൾപ്പെടെ 12 കന്നുകാലികളും. 

കഴിഞ്ഞ 2 ആഴ്ചകൊണ്ട് കോർപറേഷൻ പരിധിയിൽ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ നാൽപതോളം കന്നുകാലികളെയാണ് പിടികൂടിയത്. ചില ഉടമസ്ഥർ പിഴത്തുക നൽകി കന്നുകാലികളെ തിരികെ കൊണ്ടുപോയി. ബാക്കിയുള്ള കന്നുകാലികളെയാണ് ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നത്. ജില്ലാ ആസ്ഥാനത്ത് നഗര കേന്ദ്രത്തിലെ റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞു തിരിയുന്ന കന്നുകാലികൾ കാരണം കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരുന്നത്. കന്നുകാലികളെ പിടികൂടുന്നതിന് 2 സ്ക്വാഡ് കോർപറേഷൻ രൂപീകരിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം ഉയരുകയും ചെയ്തു. കന്നുകാലികളെ പിടികൂടുന്നതിനുള്ള പ്രതിഫലം 5,000 രൂപയായി ഉയർത്താനും 5,000 രൂപ പിഴ ഈടാക്കാനും 1,000 രൂപ ഭക്ഷണ ചെലവിലേക്ക് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. തെരുവുകളിൽ നിന്ന് പിടികൂടിയ കന്നുകാലിയെ വിട്ടുകിട്ടാൻ 11,000 രൂപ പിഴ തുക ഉടമയിൽനിന്ന് ഈടാക്കും.

English Summary:

Kannur Corporation faces a dilemma as their first attempt to auction impounded stray cattle fails due to a lack of buyers. The high base price deterred bidders, forcing the Corporation to schedule a second auction with a reduced price. This incident underscores the persistent issue of stray animals in Kannur and the challenges faced in managing them.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com