ADVERTISEMENT

കോളേരി ∙ പൂതാടി പഞ്ചായത്തിലെ കോളേരി - ഇരുളം റോഡിൽ നരസി പുഴയ്ക്കു കുറുകെയുള്ള കോളേരി പാലം പുതുക്കിപ്പണിയാൻ നടപടിയില്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിൽ. കൈവരികളും മറ്റും തകർന്ന് അപകടാവസ്ഥയിലായ പാലത്തിനു മുകളിലുള്ള കുഴി വെട്ടിച്ചാൽ ഇരുചക്രവാഹനയാത്രക്കാർ പുഴയിൽ പതിക്കുമെന്നുറപ്പാണ്.കോളേരി, പാപ്പശ്ശേരി, ഇരുളം പ്രധാന റോഡിലെ ഈ പാലം 1978ൽ നാട്ടുകാർ പിരിവെടുത്തു നിർമിച്ചതാണ്. കാലപ്പഴക്കം മൂലം കൈവരികളും സുരക്ഷാഭിത്തികളും തകർന്ന് പാലം അപകടത്തിലായിട്ടും പാലം പുതുക്കിപ്പണിയുകയോ സുരക്ഷയൊരുക്കുകയോ ചെയ്തില്ല. 

പാലത്തിന്റെ ഒരു ഭാഗത്തെ സുരക്ഷ ഭിത്തിയുടെ പാതി തകർന്നതോടെ നാട്ടുകാർ ഉണ്ടാക്കിയ മുളവേലിയായിരുന്നു ആശ്രയം. ഈ മുളവേലി നശിച്ചതിനെത്തുടർന്ന് ഇപ്പോൾ റിബൺ കെട്ടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അങ്ങാടിശ്ശേരി, വളാഞ്ചേരി, നായർകവല, വെള്ളിമല തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളിലെ ജനങ്ങൾ കോളേരിയിലേക്കും പൂതാടി പഞ്ചായത്തിലേക്കും ജില്ലാ ആസ്ഥാനത്തും എത്തുന്നത് ഈ പാലം കടന്നാണ്. ബസ് അടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്നത് തകർച്ചയിലായ ഈ പാലത്തിന് മുകളിലൂടെയാണ്.

English Summary:

The Koleri Bridge, connecting Koleri and Irulum in Poothadi Panchayat, Kerala, has fallen into disrepair, posing a serious safety hazard to commuters. Built in 1978, the bridge has not been renovated and suffers from broken railings, damaged safety walls, and potholes, endangering the lives of those who rely on it daily. Residents are protesting the lack of action from authorities and demanding immediate renovation to ensure public safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com