ADVERTISEMENT

ന്യൂഡൽഹി ∙ സ്വവർഗാനുരാഗം ലൈംഗികകുറ്റകൃത്യമാണെന്നും ട്രാൻസ്‌വെസ്റ്റിസം (ക്രോസ് ഡ്രസിങ്) ലൈംഗിക വൈകൃതമാണെന്നുമുള്ള പുതിയ എംബിബിഎസ് പാഠ്യപദ്ധതിയിലെ വിശദീകരണം വിവാദത്തിൽ. ഈ ഭാഗങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഭിന്നശേഷി–ട്രാൻസ്ജെൻഡർ അവകാശ സംഘടനകൾ രംഗത്തെത്തി. പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി ദേശീയ മെഡിക്കൽ കമ്മിഷൻ പ്രസിദ്ധീകരിച്ച കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എജ്യുക്കേഷൻ കരിക്കുലത്തിലാണ് വിവാദ പരാമർശങ്ങൾ.

നെക്സ്റ്റ്: ഓപ്ഷനൽ കോഴ്സിനും ഹാജർ 75%
∙എംബിബിഎസ് പഠനം പൂർത്തിയാക്കുന്നവർക്കുള്ള നെക്സ്റ്റ് പരീക്ഷയെഴുതാൻ ഓപ്ഷനൽ കോഴ്സുകളിലും 75% ഹാജർ നിർബന്ധമാണെന്നു എൻഎംസിയുടെ പുതിയ പാഠ്യപദ്ധതി. എംബിബിഎസ് അവസാന വർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷയാണു നെക്സ്റ്റ്. പിജി മെഡിക്കൽ പ്രവേശന മെറിറ്റ് പട്ടിക തയാറാക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാകും.എന്നാണു നടപ്പാക്കുന്നതെന്നു കൃത്യമായി അറിയിച്ചിട്ടില്ലെങ്കിലും ഓപ്ഷനൽ വിഷയങ്ങളിൽ ഉൾപ്പെടെ 75 % ഹാജർ ഉള്ളവർക്കു മാത്രമാകും അവസരമെന്നാണു വിശദീകരണം.  

English Summary:

Education Controversy, NEXT Exam Eligibility, MBBS Attendance Requirements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com