ADVERTISEMENT

ലോകത്ത് പച്ചനിറത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ദിനോസർ ഫോസിലായ നതാലി ലൊസാഞ്ചലസിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. 23 മീറ്റർ നീളമുള്ള നതാലി യുഎസ് പടിഞ്ഞാറൻ തീരത്ത് കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും പൂർണതയുള്ള സോറോപോഡ് വിഭാഗത്തിലുള്ള ദിനോസറാണ്.

നതാലിയുടെ ഫോസിൽ രൂപപ്പെട്ട സമയത്ത് സെലഡോണൈറ്റ് എന്ന ധാതു അസ്ഥികളിൽ നിറഞ്ഞതാണ് ഈ നിറത്തിനു വഴിവച്ചത്. അഗ്നിപർവത ലാവാപ്രവാഹങ്ങളിലോ ഹൈഡ്രോതെർമൽ സാഹചര്യങ്ങളിലോ ആണ് സെലഡോണൈറ്റ് ധാതു ഉണ്ടാകുന്നത്. ഇതു സംഭവിക്കുന്ന മേഖലയിലെ ഫോസിലുകൾ പലതും നശിച്ചുപോകാറാണ് പതിവ്. അതിനാലാണ് പച്ച നിറമുണ്ടാകുന്നത്.

രണ്ടു തലച്ചോറുള്ള ജീവികളെന്നായിരുന്നു സെറാപോഡുകളെ ശാസ്ത്രജ്ഞർ വിചാരിച്ചിരുന്നത്. 10 കോടി വർഷം മുൻപ് ജീവിച്ച സോറോപോഡ് ദിനോസറുകളാണ്. വലിയ ജീവികളാണെങ്കിലും ചെറിയ തലച്ചോറുകളായിരുന്നു ഇവയ്ക്ക്. നീളമുള്ള വാലിന്റെ അറ്റത്തും തലച്ചോർ പോലെയുള്ള ഒരു ഘടനയുണ്ടായിരുന്നു. ഇതാണ് ഇവയ്ക്ക് രണ്ട് തലച്ചോറുണ്ടെന്ന വിശ്വാസത്തിന് കാരണമായത്.

എന്നാൽ പിന്നീടുള്ള ഗവേഷണങ്ങൾ വാലറ്റത്തുള്ളത് ഇവയുടെ നട്ടെല്ലിന്റെ ഒരു ഭാഗം വികസിച്ചതാണെന്നു കണ്ടെത്തി. സോറോപോഡുകളുടെ വാലിന്റെയും പിൻകാലുകളുടെയും ചലനങ്ങൾ നിയന്ത്രിച്ചത് ഈ ഭാഗമാണ്. വലിയ കഴുത്തുള്ള ദിനോസറുകളാണ് സോറോപോഡ് ദിനോസറുകൾ. ഇവയുടെ തലയ്ക്ക് മറ്റു ശരീര ഭാഗങ്ങളെ അപേക്ഷിച്ചു വലുപ്പം വളരെ കുറവാണ്. നീളമുള്ള വാലുകളും തൂണുകൾ പോലെയുള്ള നാലു കാലുകളും ഇവയ്ക്കുണ്ട്. ഭൂമിയിൽ ഇതുവരെ ജീവിച്ച മൃഗങ്ങളിൽ വച്ച് ഏറ്റവും വലുപ്പം കൂടിയവയാണ് ഇവ

(Photo: X/@NHMLA)
(Photo: X/@NHMLA)

അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും സെറാപോഡുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ കിട്ടിയിട്ടുണ്ട്. 2021ൽ മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു മേഖലയിലുള്ള ചുണ്ണാമ്പുകല്ലുകളിൽ നിന്ന് ഇവയുടെ അസ്ഥി കിട്ടിയിരുന്നു. സോറോപോഡുകളിൽ തന്നെയുള്ള ടൈറ്റനോസർ എന്ന ഉപവിഭാഗത്തിലെ മൃഗങ്ങളുടേതാണ് അസ്ഥികൾ.ടൈറ്റനോസർ ഫോസിൽ കണ്ടെത്തപ്പെടുന്ന അഞ്ചാമത്തെ സംസ്ഥാനമായി ഇതോടെ മേഘാലയ മാറി. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ് മറ്റുള്ളവ. ടൈറ്റനോസർ കൂടാതെ സോറോപോഡുകൾ. ബ്രാക്കിയോസറസ്, ഡിപ്ലോഡോക്കസ്, അപാറ്റോസറസ്, ബ്രോണ്ടോസറസ് തുടങ്ങിയ ഒട്ടേറെ ഉപവിഭാഗങ്ങളും സോറോപോഡ് ഗ്രൂപ്പിലുണ്ട്.

ഇന്നത്തെ കാലത്തെ ജിറാഫുകളുടെ രീതിയിലായിരുന്നു സോറോപോഡുകളുടെ ജീവിതം. സസ്യാഹാരികളായിരുന്ന ഇവയ്ക്ക് വളരെ ഉയരമുള്ള മരങ്ങളിൽ നിന്നു പോലും ഇലകൾ കടിച്ചെടുക്കാൻ കഴിയുമായിരുന്നു. കൂർത്തപല്ലുകളായിരുന്നു. കഴിക്കുന്ന ആഹാരം അരയ്ക്കാനായി ഇവ കല്ലുകൾ വിഴുങ്ങിയിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വയറ്റിലുള്ള പ്രത്യേകതരം ബാക്ടീരിയകളും ദഹനത്തിനു സഹായിച്ചിരുന്നു. 15 അടി മുതൽ 21 അടി വരെ പൊക്കമുള്ള മൃഗങ്ങളായിരുന്നു ഇവ. ഇക്കൂട്ടത്തിൽ ബ്രാക്കിയോസറസുകൾ ഏറ്റവും ചെറുതും ടൈറ്റനോസറുകൾ ഏറ്റവും വലുതുമായിരുന്നു. ടൈറ്റനോസറുകൾക്ക് ശരീരത്തെച്ചുറ്റി കട്ടിയുള്ള ഒരു കവചമുണ്ടായിരുന്നു. കടുത്ത താപനിലകളിൽ നിന്ന് ഇവ, അതിനു സംരക്ഷണമേകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com