ADVERTISEMENT

ലണ്ടൻ ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പേരിൽ ബ്രിട്ടനിൽ കൊടും ചൂട് പ്രവചിച്ചിരുന്നവർക്കും കാത്തിരുന്നവർക്കും തെറ്റി. കടന്നുപോകുന്നത് പത്തുവർഷത്തിനിടയിലെ ഏറ്റവും ചൂടുകുറഞ്ഞ വേനൽക്കാലം. ഓഗസ്റ്റ് 12ന് രേഖപ്പെടുത്തിയ 34.8 ഡിഗ്രി സെൽഷ്യസാണ് ഈ സീസണിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില. ഉഷ്ണതരംഗത്തിന്റെ ഭീഷണിയും ഇക്കുറി ബ്രിട്ടനിൽ ഉണ്ടായില്ല. രണ്ടു മൂന്നു ദിവസങ്ങളിൽ തെക്കൻ ഇംഗ്ലണ്ടിൽ ഹീറ്റ് വേവ്സ് ഉണ്ടായെങ്കിലും ഇവ ചെറിയ ഇടവേളകളിൽ മാത്രമായി ഒതുങ്ങി. 

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ പത്തു വേനൽക്കാലവും രണ്ടായിരമാണ്ടിന് ശേഷമായിരുന്നു. ഇതാണ് ഇത്തവണയും പലരും വലിയ ചൂട് പ്രതീക്ഷിക്കാൻ കാരണം. പക്ഷേ, ഇടയ്ക്കിടെയുണ്ടായ വേനൽ മഴയും കാറ്റും അന്തരീക്ഷത്തെ തണുപ്പിച്ചു. 2022 ജൂലൈയിൽ ലിങ്കൺഷെയറിൽ 40.3 ഡിഗ്രി വരെ താപനില ഉയർന്ന ചരിത്രം ബ്രിട്ടനിലുണ്ട്.

English Summary:

Britain is experiencing its coolest summer in ten years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com