ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ എസ്​പിഡി പാര്‍ട്ടിക്ക് നേട്ടം. കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായ തീവ്ര വലതുപക്ഷ എഎഫ്ഡിയെക്കാള്‍ മികച്ച പ്രകടനം എസ്​പിഡി പാര്‍ട്ടി കാഴച്ച വച്ചത് കുടിയേറ്റം ആഗ്രഹിക്കുന്നവർക്ക് നല്ലതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ദേശീയ ഭരണപാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക്  32 സീറ്റും, എഎഫ്ഡിയ്ക്ക്  30 സീറ്റും, സാറാ വാഗ്നെഹ്റ്റിന്‍റെ ബിഎസ്​ഡബ്ല്യു പാര്‍ട്ടിക്ക്  14 സീറ്റും,സിഡിയുവിന് 12 സീറ്റുമാണ് ലഭിച്ചത്. ഇത്തവണ 73% പോളിങ്ങാണ് രേഖപ്പെടുത്തിയത്. അടുത്ത വര്‍ഷം സെപ്റ്റംബർ 28 ന് നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍ക്കാരിന്‍റെ ആത്മവിശ്വാസത്തിന്‍റെ പരീക്ഷണമായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

സമാധാനവും കുടിയേറ്റവും വോട്ടര്‍മാരുടെ പ്രധാന പ്രശ്നങ്ങളാണെന്ന് ഇത്തവണയും തെളിയിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് വിഗ്ദധർ വിലിയിരുത്തുന്നു. 

English Summary:

Germany Election News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com