ADVERTISEMENT

കുവൈത്ത് സിറ്റി∙ ബുധനാഴ്ച പുലർച്ചെ മംഗഫിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആകെ 31 പേരാണ് 5 ആശുപത്രികളിലായി കഴിയുന്നത്. ഇതിൽ  13 മലയാളികളടക്കം 25 പേർ ഇന്ത്യക്കാരാണ്. പാക്കിസ്ഥാൻ, നേപ്പാൾ, ഫിലിപ്പീൻസ്, ഈജിപ്ഷ്യൻ സ്വദേശികളാണ് മറ്റുള്ളർ. ഇവരില്‍ മിക്കവരും അപകടനില തരണം ചെയ്തതായാണ് വിവരം.

∙ അല്‍ അദ് നാൻ ആശുപത്രിയിലുള്ളവർ
മലയാളികൾ: ഷബീർ പണിക്കശ്ശേരി അമീർ, അലക്സ് ജേക്കബ് വന്ദനത്തുവയലിൽ ജോസ്, ജോയല്‍ ചക്കാലയിൽ റെജി, തോമസ് ചാക്കോ ജോസഫ്, അനന്തു വിക്രമൻ. 
ആന്ധ്രപ്രദേശ്:ശീനു കുക്കാല, ശ്രീനിവാസു മമിതി ഷെട്ടി. മഹാരാഷ്ട്ര:പ്രവീൺ രാജു, സന്തോഷ് പാൽ. 
പഞ്ചാബ്:കോട്ടെ ഗംഗയ്യ.
കർണാടക:പ്രൈസൺ നോബി പീറ്റർ.
ബീഹാർ: റാഷിദ് ഖാൻ.

ഈ ആശുപത്രിയിൽ ഫിലിപ്പീൻ, നേപ്പാൾ സ്വദേശികൾ രണ്ട് വീതവും പാക്കിസ്ഥാൻ, ഈജിപ്ഷ്യൻ സ്വദേശികൾ ഒന്ന് വീതവും ചികിത്സയിലുണ്ട്.

മുബാറക് അൽ കബീർ ആശുപത്രി
മലയാളികൾ: നളിനാക്ഷൻ താഴത്ത് വളപ്പിൽ, അനിൽകുമാർ കൃഷ്ണസദനം കൃഷ്ണപ്പിള്ള, റോജൻ മടയിൽ രാജു, ഫൈസൽ മുഹമ്മദ്, ഗോപു പുതുക്കേരിൽ കോമളൻ. അവിനാഷ് ഭായ്നാഥ്(ഉത്തർപ്രദേശ്), രാമകോട്ടി സാറിപ്പള്ളി(ആന്ധ്ര).

അൽ ജാബർ ആശുപത്രി
മലയാളി: സുരേഷ് കുമാർ നാരായണപ്പിള്ള, ഡാനി തോമസ് സെബാസ്റ്റ്യൻ(ആന്ധ്ര), ജിതേന്ദ്ര സിങ്(ഉത്തർപ്രദേശ്.

ജഹ്റ ആശുപത്രി
മലയാളികൾ: റെജി  ഐസക്, അനിൽ മത്തായി മണ്ണാറുപ്പറമ്പിൽ.

ഫർവാനിയ ആശുപത്രി
മലയാളി: ശരത് മേപ്പറമ്പിൽ.

 തൊഴിലാളി മുതൽ ജൂനിയർ എൻജിനീയർ തസ്തികകളിൽ ജോലി ചെയ്യുന്ന ഇവർ കനത്ത പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ചികിത്സയിൽ കഴിയുന്നത്. നാടിനെ നടുക്കിയ തീപ്പിടിത്തത്തിൽ 24 മലയാളികളടക്കം അമ്പതോളം പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. തീപ്പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് എല്ലാവരും മരിച്ചത്

English Summary:

Kuwait Fire: Names of Hospitalized Released; 13 people are Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com