ADVERTISEMENT

റിയാദ് ∙ സൗദിയിലെ ബാർബർ ഷോപ്പുകളിൽ ടാറ്റു, ടാനിങ്, ലേസർ, അക്യൂപങ്ചർ എന്നിവയ്ക്കുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം എർപ്പെടുത്തിയതടക്കം പുതിയ നിയമങ്ങൾ ബാധകമാക്കിയതായി റിപ്പോർട്ട്. നഗര, ഗ്രാമകാര്യ മന്ത്രാലയമാണ്  ഇത് സംബന്ധിച്ചുള്ള വിവിധ വ്യവസ്ഥകൾ വ്യക്തമാക്കിയത്. ഓരോ തവണയും ഉപയോഗത്തിനു ശേഷം ഉപകരണങ്ങൾ  അണുവിമുക്തമാക്കണ്ടതാണ്. അവശ്യമായ സ്റ്റെറിലൈസിങ് ഉപകരണവും സ്ഥാപനത്തിൽ ഉണ്ടായിരിക്കണം.

പുരുഷൻമാരുടെ സലൂണുകളിൽ പേൻ നീക്കം ചെയ്യുന്നതുപോലുളള പ്രവർത്തികൾ ചെയ്യുന്ന പക്ഷം പ്രത്യേകം മുറിയുണ്ടായിരിക്കണമെന്നും പറയുന്നു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും(എസ്ഡിഎഫ്എ)യും ആരോഗ്യമന്ത്രാലയത്തിന്റെയും ഉത്തരവ് പ്രകാരമാണ് പുതിയ വ്യവസ്ഥകൾ  ബാധകമാക്കിയത്. ബാർബർ ഷോപ്പുകളിൽ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ബ്രാൻഡഡ് അല്ലാത്ത ഉപകരണങ്ങളും പാടില്ലെന്നും കർശനമാക്കിയതോടൊപ്പം എസ്ഡിഎഫ്എയുടെ കർശന നിർദ്ദേശങ്ങൾ പാലിച്ചാവണം ബാർബർ ഷോപ്പുകളും ജീവനക്കാരും പ്രവർത്തിക്കേണ്ടതെന്നുമുണ്ട്.

ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ അനുസരിച്ച് അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാനിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും,ടാറ്റൂ ഉപകരണങ്ങളുടെ ഉപയോഗം അല്ലെങ്കിൽ ലേസർ സാങ്കേതികവിദ്യയും അക്യുപങ്ചറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും നിരോധിച്ചിട്ടുണ്ട്.

പുരുഷൻമാരുടെ ബാർബർഷോപ്പുകളിൽ വനിതകൾക്ക് സേവനം നൽകുന്നതിനും സേവനം ചെയ്യുന്നതിനും അനുവാദമില്ല. പ്രത്യേകസഹായം ആവശ്യമുള്ളവർ, പ്രായമായവർ, കുട്ടികൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുള്ളവരെ സഹായിക്കുക എന്നതൊഴിച്ചാൽ സ്ത്രീകളെ കടയിൽ പ്രവേശിപ്പിക്കുന്നതും പാടില്ലാത്തതാണ്. ബന്ധപ്പെട്ട ബലദിയ വകുപ്പിൽ നിന്നുള്ള അനുമതി കൂടാതെ ബാർബർ ഷോപ്പിന് വെളിയിലോ  വീടുകളിലെത്തിയോ മൂടിവെട്ടുന്നതടക്കമുള്ള പുറം പണി സേവനങ്ങൾക്കും നിരോധനമുണ്ട്.

ഓരോ വട്ടവും ഉപയോഗിച്ചതിനു ശേഷം അണുമുക്തമാക്കാനുള്ള സ്റ്റെറിലൈസർ  സലൂണിൽ  ഉണ്ടാവണമെന്നും മുടിവെട്ടുന്ന കത്രികയും മറ്റും തുരമ്പെടുക്കാത്ത സ്റ്റെയിൻലസ് സ്റ്റീലും മറ്റും ഉപയോഗിച്ച് നിർമ്മിച്ചതാവണമെന്നും വൃത്തിയുള്ള ഡ്രോയറുകളിൽ സൂക്ഷിക്കണമെന്നും കർശനമാണ്. വാക്സിങ് പോലുള്ളവ ചെയ്യുമ്പോൾ ഒറ്റത്തവണമാത്രം ഉപയോഗിക്കാനാവുന്ന വുഡൻ സ്റ്റിക്കുകൾ മാത്രമേ പാടുള്ളു. വാക്സിങ് ചെയ്യുമ്പോൾ തൊഴിലാളി വായ് ഉപയോഗിച്ച് ഉതാനും പാടില്ലാത്തതാകുന്നു. മുഖത്തെയും,തലയിലേയും മുടി മാത്രമേ കടയിൽ വെച്ച് നീക്കം ചെയ്യാൻ പാടുള്ളു. മുടിവെട്ടാനും, ഷേവിങ്ങിനുമൊക്കെ  ഉപയോഗിച്ച കത്രികപോലുള്ള ഉപകരണങ്ങൾ വൃത്തിയാക്കാതെ  മറ്റുള്ളവക്കൊപ്പം സൂക്ഷിക്കാനും പാടില്ല. 

ജോലിസ്ഥലത്ത് തൊഴിലാളികളുടെ സ്വകാര്യ വസ്‌തുക്കൾ സംരക്ഷിക്കുന്നതും സൂക്ഷിക്കുന്നതും ഇത് നിരോധിച്ചിരിക്കുന്നു, അവ നിയുക്ത സ്ഥലങ്ങളിലോ കാബിനറ്റുകളിലോ സൂക്ഷിക്കണം. കുട്ടികൾക്ക് മാത്രമായി തല മുണ്ഡനം ചെയ്യുന്നതിന് വേണ്ടി പരിമിതപ്പെടുത്തിയാൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ കടയിലെ മുഴുവൻ ജോലിയും സ്ത്രീകൾക്കും പുരുഷന്മാർക്കുമായുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.

ഒരു റേസർ, ഏപ്രൺ, മെഡിക്കൽ വൈപ്പ്, കൈകൾക്ക് റബ്ബർ കയ്യുറകൾ എന്നിവ നൽകുന്നതിന് പുറമേ, ഉപഭോക്താവ് ആഗ്രഹിക്കുന്നുവെങ്കിൽ ഉപയോഗിക്കുന്നതിന്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ നൽകേണ്ടത് നിർബന്ധമാണ്. കടയുടെ എല്ലാ വിഭാഗങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും വേണം. അജ്ഞാത ഉൽപന്നങ്ങൾ അല്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ പദാർത്ഥങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. കടയിൽ ഉപയോഗിക്കുന്ന എല്ലാ സൗന്ദര്യവർധക ഉൽപന്നങ്ങളും, അവ ഉപയോഗത്തിനായി തയ്യാറാക്കുന്നതും  ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് പുറപ്പെടുവിച്ച സൗന്ദര്യവർധക സംവിധാനത്തിന്റെ ചട്ടങ്ങളുടെ വ്യവസ്ഥകൾ പാലിക്കണം.

ജോലിക്കിടെ മൂക്കിൽ തൊടുന്നതും, വായിൽ തൊടുന്നതും പോലുള്ള തെറ്റായ ആരോഗ്യ സമ്പ്രദായങ്ങളിൽ നിന്ന് തൊഴിലാളികൾ വിട്ടുനിൽക്കണമെന്നും, സേവനം നൽകാൻ തുടങ്ങുന്നതിനു മുൻപ് മാസ്ക്ക് ധരിക്കുന്നതും, കൈകൾ അണുവിമുക്തമാക്കുന്നതും പോലുള്ള നല്ല ആരോഗ്യ രീതികൾ പാലിക്കണമെന്നും വകുപ്പ് വ്യക്തമാക്കി.

English Summary:

Saudi Arabia Imposes Strict Conditions, New Rules on Barber Shops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com