ADVERTISEMENT

റിയാദ് ∙ പ്രൊഫഷനൽ അക്രഡിറ്റേഷൻ നേടാതെ റിയാദ് നഗരത്തിൽ തൊഴിൽ ചെയ്ത എഞ്ചിനീയർക്ക് സൗദി ക്രിമിനൽ കോടതി ആറ് മാസം തടവും 50,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ എൻജിനീയറെ നിയമിച്ചതിന് കമ്പനിക്ക് 100,000 റിയാൽ പിഴയും കോടതി ചുമത്തി. പ്രഫഷനൽ അക്രഡിറ്റേഷൻ ലഭിക്കാതെ എൻജിനീയറിങ് പ്രാക്ടീഷണറെ നിയമിക്കരുതെന്ന ആർട്ടിക്കിൾ 11ലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 

പ്രൊഫഷനലായി അക്രഡിറ്റേഷൻ ഉള്ളവർക്ക് നൽകുന്ന പ്രൊഫഷനൽ ബിരുദങ്ങളിൽ നിന്ന് നിയമപരമായ രീതിയിൽ അത് നേടാതെ ആൾമാറാട്ടം നടത്തിയതിയതായും കണ്ടെത്തി. റിയാദിൽ കൗൺസിലിന്റെ ഇൻസ്പെക്ഷൻ ടീമിന്റെ പരിശോധനയിലാണ്  തൊഴിൽ നിയമലംഘനം നടത്തിയയാളെ പിടികൂടിയതെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് സെക്രട്ടറി ജനറൽ അബ്ദുൽ മൊഹ്‌സെൻ അൽ മജ്‌നൂനി പറഞ്ഞു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ പരിശോധനയിൽ പ്രാക്ടീസ് എഞ്ചിനീയറിങ്ങ് പ്രൊഫഷനുകളുടെ നിയമം ലംഘിച്ചതിന് നിരവധി സ്ഥാപനങ്ങളും  അതോറിറ്റി പിടിച്ചെടുത്തതായി അൽ മജ്‌നൂനി പറഞ്ഞു.  30 കേസുകൾ അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ലൈസൻസ് ലഭിക്കാതെ എൻജിനീയറിങ് ജോലിയിൽ ഏർപ്പെട്ടതും പ്രൊഫഷനൽ അക്രഡിറ്റേഷൻ ലഭിക്കാതെ പ്രൊഫഷനിൽ പ്രാക്ടീഷണർമാരെ നിയമിച്ചതും അവർ നടത്തിയ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. രാജ്യത്ത് എഞ്ചിനീയറിങ് ജോലികൾ പരിശീലിക്കുന്നതിന് പ്രൊഫഷനൽ അക്രഡിറ്റേഷൻ നേടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

English Summary:

Six-Month Jail and SR50,000 for Engineer for Practicing without Obtaining Professional Accreditation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com