ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയിലെ ഹായിൽ മേഖലയിൽ ലൈസൻസില്ലാതെ ചികിത്സ നടത്തിയ സ്വദേശി വനിതയും അറബ് പൗരനും പിടിയിലായി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പിടിയിലായവർ സമൂഹ മാധ്യമങ്ങളിലൂടെ വന്ധ്യത, ഗ്രന്ഥികൾ, രക്തം കട്ടപിടിക്കൽ എന്നീ രോഗങ്ങൾക്ക് ചികിത്സ നൽകുന്നുവെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ ചികിത്സ നൽകുന്നത് സൗദി അറേബ്യയിൽ ഗുരുതരമായ കുറ്റമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ആരോഗ്യ ഉപദേശങ്ങൾ വിശ്വസിക്കരുത്. എല്ലായ്‌പ്പോഴും ലൈസൻസ് ഉള്ള ആരോഗ്യ പ്രവർത്തകരെ മാത്രമേ സമീപിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു.

English Summary:

Saudi Woman and Arab National Arrested in Hail for Illegal Practice of Medical Profession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com