ADVERTISEMENT

തലഹാസി, ഫ്ലോറിഡ ∙ പൊതുജനങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ വളർത്തുമൃഗങ്ങൾക്കോ വീടിനോ ഭീഷണിയാണെന്ന് തോന്നിയാൽ കരടികളെ വെടിവയ്ക്കാൻ ആളുകളെ അനുവദിക്കുന്ന ബില്ലിൽ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് ഒപ്പുവച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗവർണർ ബില്ലിൽ ഒപ്പിട്ടത്.  

ഈ നിയമത്തെ നിരവധി പരിസ്ഥിതി സംഘടനകളുടെ ശക്തമായ എതിർക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ ഗവർണറോട് ബിൽ വീറ്റോ ചെയ്യാൻ അഭ്യർഥിച്ചിരുന്നു.  നിയമം നടപ്പിൽ വരുന്നതോടെ കൂടുതൽ കരടികളെ ആളുകൾ കൊല്ലുന്നതിന് കാരണമാകുമെന്ന് പരിസ്ഥിതി വാദികൾ ആശങ്ക പ്രകടിപ്പിക്കുന്നു.

"കരടികൾ അവരുടെ വീടുകളിലും കാറുകളിലും അതിക്രമിച്ച് കയറുന്നതിനാലാണ് ആളുകൾ എന്നെ വിളിക്കുന്നത്. അവർക്ക് നേരെയും ആക്രമണം നടത്താം,"– ജനുവരിയിൽ സെനറ്റ് കമ്മിറ്റിയിൽ ഫ്രാങ്ക്ലിൻ കൗണ്ടി ഷെരിഫ് പറഞ്ഞു. ഈ നിയമം വളരെ ദോഷകരമാണെന്ന് വന്യജീവി സംരക്ഷകർ വിശ്വസിക്കുന്നു. "ഇത് വളരെ നിർഭാഗ്യകരമാണ്. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഞാൻ കരുതുന്നു," ബില്ലിൽ ഒപ്പുവെച്ചതായി അറിഞ്ഞപ്പോൾ വന്യജീവി സംരക്ഷകരുടെ ഫ്ലോറിഡയിലെ മുതിർന്ന  പ്രതിനിധി എലിസബത്ത് ഫ്ലെമിങ് വെള്ളിയാഴ്ച പറഞ്ഞു.

ഈ നിയമം അനുസരിച്ച്, ഒരു കരടിയെ വെടിവെച്ച വ്യക്തി 24 മണിക്കൂറിനുള്ളിൽ സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥരെ അറിയിക്കണം, കൂടാതെ വെടിവെച്ച വ്യക്തിക്ക്  അതിന്‍റെ  അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ അനുവാദമില്ലെന്നും നിയം വ്യക്തമാക്കുന്നു. 

English Summary:

DeSantis Signs Bill Allowing People to Shoot Threatening Bears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com