ADVERTISEMENT

പിറ്റ്സ്ബോറോ ∙ കഴിഞ്ഞ ഓഗസ്റ്റിൽ ജോർദാൻ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. 2023 ഓഗസ്റ്റ് 29 നാണ് ജോർദാൻ തടാകത്തിലെ ബോട്ടിൽ നിന്ന് മുപ്പത്തിനാലുകാരിയായ ഹദീൽ ഹിക്മത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഹദീലിന്റെ മരണം  വെടിയേറ്റതിനെ തുടർന്നാണെന്ന് നോർത്ത് കാരോലൈന ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് മെഡിക്കൽ എക്സാമിനർമാർ വ്യക്തമാക്കി. ഹദീലിന് തലയ്ക്കും ഇടത് കണങ്കാലിനും കൈത്തണ്ടയ്ക്കും മർദ്ദനമേറ്റതായും രേഖകൾ പറയുന്നു.

ഭർത്താവ് ഒമർ മാത്യു ഇബ്രാഹിം ഇവരെ പാലത്തിൽ നിന്നും ജോർദാൻ തടാകത്തിലേക്ക് എറിയുകയായിരുന്നു. ഇയാളെ കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തുകയും തെളിവ് നശിപ്പിച്ചതിനും അസ്വാഭാവിക മരണം മറച്ചുവച്ചതിനും കേസെടുത്തു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് 700 മീറ്റർ അകലെയുള്ള പാലത്തിൽ വച്ചാണ് യുവതിക്ക് പരുക്കേറ്റതെന്ന് മെഡിക്കൽ എക്സാമിനർ വ്യക്തമാക്കി. 

English Summary:

Woman Found Dead in Lake Shot Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com