ADVERTISEMENT

മനസാസ് പാർക്ക്, വെർജീനിയ ∙ വെർജീനിയയിലെ മനസാസ് പാർക്കിൽ മംമ്ത കഫ്‌ലെ ഭട്ടെന്ന യുവതിയുടെ തിരോധാനത്തിൽ ഭർത്താവ് നരേഷ് ഭട്ടിനെതിരെ കുരുക്ക് മുറുകുന്നു. പ്രതി ഭാര്യയെ കൊലപ്പെടുത്തിയായി തെളിയിക്കുന്ന ഡിജിറ്റൽ, ഫോറൻസിക് തെളിവുകൾ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു.   

ഇവരുടെ വീട്ടിലെ കിടപ്പുമുറിയിലും കുളിമുറിയിലും മൃതദേഹം വലിച്ചിഴയ്ക്കുകയും രക്തം തളംകെട്ടുകയും ചെയ്തിനുള്ള തെളിവുക‍ൾ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന ജൂലൈ 30ന് ഭട്ട് വാൾമാർട്ടിൽ നിന്ന് കത്തികൾ വാങ്ങിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ജൂലൈ 27നാണ് മംമ്ത കഫ്‌ലെ ഭട്ടിനെ അവസാനമായി കണ്ടത്. ഭാര്യയെ  കാണാനില്ലെന്ന് അറിയിക്കാൻ ഭർത്താവ് ആദ്യം വിമുഖത കാണിച്ചെങ്കിലും, ഓഗസ്റ്റ് 2ന് നടത്തിയ പരിശോധനയിൽ അവർ ടെക്സസിലെ അല്ലെങ്കിൽ ന്യൂയോർക്കിൽ ബന്ധുക്കളെ സന്ദർശിക്കുന്നുവെന്ന് അവകാശപ്പെട്ടപ്പോൾ ഭർത്താവിനെ പൊലീസ് സംശയിക്കാൻ തുടങ്ങി. മംമ്തയ്ക്ക് യുഎസിൽ ബന്ധുക്കളില്ലെന്ന് പിന്നീട് പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി.

ഓഗസ്റ്റ് 5ന് നരേഷ് ഭാര്യയെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 22ന് പൊലീസ് ഭട്ടിനെ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചതിന് അറസ്റ്റ് ചെയ്തു. നേപ്പാളിൽ താമസിക്കുന്ന മംമ്തയുടെ മാതാപിതാക്കൾക്ക് ദമ്പതികളുടെ ഒരു വയസ്സുള്ള മകളെ കസ്റ്റഡിയിൽ എടുക്കാൻ അടിയന്തര വീസ അനുവദിച്ചതായി കോടതിയിൽ വെളിപ്പെടുത്തി. ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആരോപിച്ച് മംമ്തയുടെ സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. 

English Summary:

Naresh Bhatt Held without Bond in Mamta Bhatt Missing Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com