ADVERTISEMENT

സ്റ്റാർക് (ഫ്ലോറിഡ) ∙  30 വർഷം മുമ്പ് ഫ്ലോറിഡയിൽ ക്യാംപിങ്ങിനിടെ 18 കാരനെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതി ലോറൻ കോളിന്റെ (57) വധശിക്ഷ നടപ്പാക്കി. 1994-ൽ  ഫ്ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയായിരുന്നു ജോൺ എഡ്വേർഡ്സിനെയാണ് കോളജിൽ സീനിയറായിരുന്ന  ലോറൻ കോളിൻ മർദിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തത്. 

തുടർന്ന് ഒർലാൻഡോയിൽ നിന്ന് 70 മൈൽ വടക്ക് പടിഞ്ഞാറുള്ള ഒകാല നാഷനൽ ഫോറസ്റ്റിൽ വച്ച് ജോണിന്റെ സഹോദരിയെ (21) ഇയാൽ ബലാത്സംഗം ചെയ്തു. കേസിൽ ലോറൻ കോളിന് രണ്ട് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. വ്യാഴാഴ്ച  വൈകുന്നേരം 6.15 നാണ് ലോറൻ കോളിന്റെ വധശിക്ഷ നടപാക്കിയത്. ഫ്ലോറിഡയിലെ ഈ വർഷത്തെ ആദ്യത്തെ വധശിക്ഷയും രാജ്യത്തെ 13-ാമത്തെ വധശിക്ഷയുമാണ് കോളിന്റേത്. 

English Summary:

Florida man Loran Cole executed for 1994 murder.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com