ADVERTISEMENT

ഹൂസ്റ്റൺ (ടെക്സസ്) ∙ ഹൂസ്റ്റണിലെ കൊലപാതക പരമ്പരയിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തിയ സംഘാംഗത്തിന് ജീവപര്യന്തം തടവ് ശിക്ഷ. ക്രിസ്റ്റ്യൻ കവാസോസ് കൊലപാതകങ്ങളിൽ ചിലത് വിഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. 

 മക്‌ഗോവന്റെ മകൻ റയാറെ 2019 സെപ്റ്റംബറിലാണ് കവാസോസ് കൊലപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഹാരിസ് കൗണ്ടിയിലെ വിൻഡ്‌ഫെർണിലെ 11300 ബ്ലോക്കിൽ കാറിന്റെ പിൻസീറ്റിൽ വച്ചാണ് റയാൻ വെടിയേറ്റ് മരിച്ചത്. റയാനെ കൂടാതെ 4 പേർ കൂടി കവാസോസിന്റെ ഇരകളായി.

കവാസോസും സംഘവും താമസിച്ച വീട്ടിൽ നിന്ന് റൈഫിളുകൾ, കൈത്തോക്കുകൾ, മയക്കുമരുന്ന്, 20,000 ഡോളറിലധികം പണം എന്നിവ പിടിച്ചെടുത്തു.  കൂടാതെ ഹാരിസ് കൗണ്ടിയിലും പരിസരത്തും നടന്ന നിരവധി ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും കവാസോസും സംഘവും ഉത്തരവാദികളാണ്.

English Summary:

Gang Member Sentenced to Life in Prison after Pleading Guilty to Killing 5 in Houston Murder Spree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com