ADVERTISEMENT

ഹണ്ട്‌സ്‌വില്ലെ(ടെക്‌സസ്) ∙  3 മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവിന്‍റെ വധശിക്ഷ നടപ്പാക്കി. ട്രാവിസ് മുള്ളിസിനെ(38) ആണ് കുത്തിവയ്‌പിലൂടെ വധിച്ചത്. പ്രതിയുടെ മരണം ചൊവാഴ്ച വൈകിട്ട് 7.01ന് സ്ഥിരീകരിച്ചു. 16 വർഷങ്ങൾക്ക് മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അന്ന്  21 വയസ്സുണ്ടായിരുന്ന മുള്ളിസ് കാമുകിയുമായി വഴക്കിട്ട ശേഷം മകനുമായി ഗാൽവെസ്റ്റണിലേക്ക് കാറിൽ പോയതായി അധികൃതർ പറയുന്നു. മുള്ളിസ് കാർ നിർത്തിയിട്ട ശേഷം മകനെ ലൈംഗികമായി പീഡിപ്പിച്ചു. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു. പിന്നീട്  റോഡരികിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. മുള്ളിസ് സംസ്ഥാനം വിട്ടെങ്കിലും പിന്നീട് ഫിലഡൽഫിയയിൽ പൊലീസിൽ കീഴടങ്ങിയുകയായിരുന്നു.  

വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് മകന്‍റെ ജീവനെടുക്കാനുള്ള തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നതായി പ്രതി പറഞ്ഞു. എന്‍റെ തീരുമാനമാണ് എന്നെ ഇവിടെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സസിൽ  ഈ വർഷം വധിക്കപ്പെട്ട നാലാമത്തെ തടവുകാരനാണ് മുള്ളിസ്. 

English Summary:

Texas Man Executed for Killing Infant Son after Waiving Right to Appeal Death Sentence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com