ADVERTISEMENT

പഴയ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് അടുത്താണ് മണിമല കരിമ്പൻമാക്കൽ ജോജിയും കുടുംബവും പുതിയ സ്വപ്നഗൃഹം പണിയാനായി തിരഞ്ഞെടുത്തത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് വീട് നിർമാണം ആരംഭിക്കാനായത് എങ്കിലും ഈ കാലയളവിൽ നന്നായി ഗൃഹപാഠം ചെയ്തിരുന്നു. തൽകാലം ഒരുനിലയിൽ നാല് ബെഡ്റൂം മതിയെന്നും ഭാവിയിൽ മുകളിൽ മുറികൾ പണിയാവുന്ന രീതിയിൽ സ്റ്റെയർകേസ് ഇപ്പോൾ നൽകാമെന്നും തീരുമാനിച്ചു.

sree-home-ext

ഫ്ളാറ്റ് റൂഫ് വാർത്ത് ട്രസ്സ് റൂഫ് ചെയ്ത് മേച്ചിൽ ഓട് പാകിയിരിക്കുന്നതിനാൽ യൂട്ടിലിറ്റി സ്പേസും, ഒപ്പം വീടിനുള്ളിൽ  ചൂട് കുറയ്ക്കുന്നതിനും സഹായകരമാകുന്നു. നീളൻ മുൻവരാന്തയിൽ സ്റ്റെപ്പുകൾ നനയാത്തവിധം കവർ ചെയ്തു പൂമുഖം രൂപകൽപന ചെയ്തിരിക്കുന്നതിനാൽ പരമ്പരാഗത വീടിന്റെ ഭംഗിയുള്ള കാഴ്ചയ്ക്കപ്പുറം പ്രതികൂല കാലാവസ്ഥാ വ്യതിയാനങ്ങളെയും തടയുന്നു.

sree-home-living

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, നാല് അറ്റാച്ച്ഡ് ബാത്ത് റൂമുകൾ, ഓപൺ കിച്ചൻ, സ്റ്റോർ, വർക്ക് ഏരിയ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ പ്ലാനാണ് എൻജിനിയർ ശ്രീകാന്ത് പങ്ങപ്പാട്ട് രൂപകൽപന ചെയ്ത് നൽകിയത്.

sree-home-hall

പ്രധാന വാതിൽ തുറന്ന് കയറുമ്പോൾതന്നെ ഫാമിലി ലിവിങ് ഏരിയയിൽ കാണാവുന്ന പ്രാർത്ഥനാ ഇടം വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറക്കുന്നു. കോഫി ടേബിൾ സ്പേസ് നൽകിയ കോർട്യാർഡ് ഈ വീടിന്റെ പ്രധാന ആകർഷണമാണ്.

sree-home-dine

2450 സ്ക്വയർഫീറ്റിൽ പണി പൂർത്തിയായ ഈ നാലു ബെഡ്റൂം വീട് കാണാനെത്തുന്നവർ ഒരു കാര്യം പരസ്യമായി സമ്മതിക്കുന്നു. അവരുടെ മനസ്സിലുള്ള ഒരുനില യൂട്ടിലിറ്റി വീട് ഇതുതന്നെ. പ്രതീക്ഷിച്ചതിലും നല്ല വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

sree-home-kitchen

Project facts

Location- Manimala

Owner- Joji Thomas

Design- Sreekanth pangappatt

PG Grop of designs, Kanjirappally

English Summary:

Traditional Modern Kerala House- Veedu magazine malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com