Activate your premium subscription today
Sunday, Mar 30, 2025
കേരളീയ ഗ്രാമീണ ശൈലിയിലുള്ള വീട് എന്നതായിരുന്നു പ്രവാസിയായ ലിജോയുടെയും ഭാര്യ ലിസയുടെയും സ്വപ്നം. ആഡംബര രീതികള്ക്ക് പ്രാധാന്യം നല്കാതെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇരിങ്ങാലക്കുടയിലുള്ള ഈ വീട് രൂപകല്പന ചെയ്തത്. പരിപാലന സൗകര്യത്തിനു മുന്തൂക്കം നല്കിക്കൊണ്ട് ലാളിത്യം
കൊച്ചി പോലെയുള്ള നഗരങ്ങളിൽ മുറിച്ചിട്ട ചെറിയ പ്ലോട്ടുകളിൽ വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കാനേറെയുണ്ട്. ഭാവിയിൽ സമീപമുള്ള പ്ലോട്ടുകളിലെല്ലാം വീടുകൾ ഉയരാം. അത് മുൻകൂട്ടിക്കണ്ട് സ്വകാര്യതയ്ക്ക് വേണ്ട ഡിസൈനുകൾ വീടുകളിൽ നേരത്തെ വയ്ക്കണം. അത്തരത്തിൽ കൊച്ചിയിൽ ഡെവലപ് ചെയ്തുകൊണ്ടിരിക്കുന്ന പ്രദേശത്തെ 5
കേരളത്തിൽ പൊതുവെ ചെറിയ വീടുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. വീടുകളുടെ വലുപ്പം മൊത്തത്തിൽ കുറയുന്നുണ്ട്. നിർമാണമേഖലയിൽ ഏറ്റവും അന്വേഷണങ്ങൾ ഉള്ളത് ചെലവ് കുറഞ്ഞ വീടുകൾക്കാണ്. അത്തരത്തിൽ സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങൾ കാണാം.
തിരുവനന്തപുരം നെടുമങ്ങാടാണ് ഈ വീട്. സഹോദരനായി ആർക്കിടെക്ട് രൂപകൽപന ചെയ്ത വീടെന്ന പ്രത്യേകതയുമുണ്ട്. ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ലളിതമായി ഒരുക്കിയ വസതിയാണിത്.
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ 15 സെന്റിൽ 1800 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഇന്റീരിയറും ലാൻഡ്സ്കേപ്പിങ്ങും അടക്കം 43 ലക്ഷം രൂപയ്ക്കാണ് ഈ വീട് പൂർത്തിയാക്കിയിരിക്കുന്നത്. വീതി കുറഞ്ഞ് നീളത്തിലുള്ള പത്തു സെന്റിലാണ് വീടിരിക്കുന്നത്. പിൻവശത്ത് അഞ്ചു സെന്റ് കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി മാറ്റി
കോട്ടയത്തെ ചാന്നാനിക്കാടുള്ള വിമലിന്റെയും ദിവ്യയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക് പച്ചപ്പട്ടുടുത്ത വയലിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന മനോഹരമായ വീട്, പല വശത്തുനിന്നും വ്യത്യസ്തമായ കാഴ്ചകൾ തരുന്ന മൂന്നു മുഖങ്ങളുള്ള വീട്. വീടിന്റെ ആർക്കിടെക്റ്റായ റുക്സാനയുടെ വാക്കുകളിലേക്ക് പത്തു സെന്റിലാണ്
തൃശൂർ നടത്തറയാണ് ഹരീഷ്- സന്ധ്യ ദമ്പതികളുടെ വീട്. ആർക്കിടെക്ടിന്റെ സ്വന്തം വീട് കണ്ടിഷ്ടമായി, വീട്ടുകാർ പണി ഏൽപിക്കുകയായിരുന്നു. അമിത ആർഭാടങ്ങൾ ഇല്ലാത്ത, ഒത്തുചേരലുകൾക്കായി ധാരാളം ഇടങ്ങളുള്ള, കാറ്റും വെളിച്ചവും നിറയുന്ന വീട് എന്ന സ്വപ്നം ആർക്കിടെക്ട് പൂർത്തിയാക്കി നൽകി. ഉയരം കൂട്ടി ജിഐ ട്രസ് ചെയ്ത
ഇവിടെ എങ്ങനെ ക്രിക്കറ്റ് കളിക്കും?ബെംഗളൂരുവിലെ ഗ്ലാസ് വീട് വൈറലായപ്പോൾ അതിനടിയിൽ വന്ന രസകരമായ കമന്റുകളിൽ ഒന്നാണിത്. മുൻനിര മാധ്യമങ്ങളും യൂട്യൂബർമാരും വീടിന്റെ ദൃശ്യങ്ങൾ പകർത്താൻ ഒഴുകിയെത്തി. ഇത് ഒരു മലയാളിയുടെ വീടാണ് എന്നതാണ് മറ്റൊരു കൗതുകം. ചെങ്ങന്നൂർ സ്വദേശിയും ആർക്കിടെക്ടുമായ തോമസ് എബ്രഹാമിന്
നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന 11 സെന്റ് പ്ലോട്ട്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിനനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത്. ട്രോപ്പിക്കൽ ഫ്യൂഷൻ ശൈലിയിൽ സ്ലോപ്+ ഫ്ലാറ്റ് റൂഫുകളുടെ സങ്കലനമായാണ് എലിവേഷൻ. വശത്തായി പ്രീഫാബ്രിക്കേറ്റഡ് കാർ പോർച്ച് ഒരുക്കി. മെറ്റൽ+ എസിപി കോംബിനേഷനിലാണ് ഇത് നിർമിച്ചത്. സിറ്റൗട്ട്,
കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള റഹിഷാദിന്റെയും കുടുംബത്തിന്റെയും വീട്ടു വിശേഷങ്ങളിലേക്ക്. ഇന്റീരിയർ മേഖലയിൽ ജോലി നോക്കുന്ന റഹിഷാദ് തന്നെയാണ് ഈ വീടിന്റെയും ഇന്റീരിയർ ചെയ്തിരിക്കുന്നത്. ∙പഴയവീടിനു മുകളിൽ ഒരു വീട് എന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തിയത്? പ്രധാനമായും ബഡ്ജറ്റ് അതുകൂടാതെ മാതാപിതാക്കളെ
വീട് താമസിക്കാനുള്ള ഒരിടം എന്നതിനപ്പുറം അത് ജീവിതത്തിന്റെ ഒരു കാവ്യമാണ്. അത്തരത്തിൽ പ്രകൃതിയുടെ ശാന്തതയെ നിറമാക്കി, അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് സമകാലിക ശൈലിയിൽ നിർമിച്ചതാണ് ഈ സ്വപ്നഭവനം. കണ്ണൂർ ജില്ലയിലെ മാത്തിൽ എന്ന സ്ഥലത്താണ് സതീഷന്റെയും കുടുംബത്തിൻ്റെയും 'പത്മ' എന്ന മനോഹര ഭവനം.10
വീതി വളരെ കുറഞ്ഞ പ്ലോട്ടിൽ അദ്ഭുതകരമായി വീടൊരുക്കിയ കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു. തൃശൂർ പഴഞ്ഞിയാണ് സ്വദേശം. കുടുംബം ഭാഗം വച്ചപ്പോൾ 6.5 സെന്റ് കിട്ടിയെങ്കിലും വീതി വെറും 4.5 മീറ്റർ മാത്രമായിരുന്നു. വീടുവയ്ക്കാൻ പലരെയും സമീപിച്ചെങ്കിലും ഇത്രയും വീതി കുറഞ്ഞ സ്ഥലത്ത് വീട് പ്രായോഗികമല്ല എന്നുപറഞ്ഞു
തൃശൂർ ചാലക്കുടിയിൽ ചെറിയ സ്ഥലത്ത് വിശാലമായി ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർപങ്കുവയ്ക്കുന്നു. പച്ചവിരിച്ച വയലിന്റെ സമീപമുള്ള 5 സെന്റ് പ്ലോട്ട്. ഇരുവശങ്ങളിലും വീടുകളുണ്ട്. അവിടെ കേരളീയ ശൈലിയിൽ ഒരു വീട് വേണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. വയലിന്റെ കാഴ്ചകളും കാറ്റും ഉള്ളിലേക്ക് വീടിനുള്ളിലേക്ക്
കോഴിക്കോട് വടകരയാണ് അമീർ- ഫരീദ ദമ്പതികളുടെ പുതിയ വീട്. മാതാപിതാക്കൾക്കായി മകനും മരുമകളും ചേർന്നൊരുക്കിയ വീടാണിത്. തങ്ങളുടെ കൂടി വീടായതിനാൽ ഏറ്റവും മികവിലാണ് ഓരോ കോണും അണിയിച്ചൊരുക്കിയത്. പുറംകാഴ്ചയിൽ ഒരു ആഡംബര റിസോർട്ടിനോട് കിടപിടിക്കുന്ന ഗാംഭീര്യമുള്ള എലിവേഷനാണ് വീടിനുള്ളത്. ഗ്ലാസിന്റെ
കണ്ണൂർ താണയിലാണ് ഈ വീട്. കടുംനിറങ്ങളുടെ സാന്നിധ്യമില്ലാതെ മണ്ണിന്റെ നിറമാണ് അകത്തും പുറത്തും കൂടുതലായി പ്രതിഫലിക്കുന്നത്. ബ്രിക്ക് ജാളി, ടെറാക്കോട്ട ഭിത്തി എന്നിവ പുറംകാഴ്ചയിലെ ആകർഷണങ്ങളാണ്. ചുറ്റുമതിൽ മുതൽ റസ്റ്റിക് ഫിനിഷ് ആരംഭിക്കുന്നു. ഒരുവശത്തെ മതിൽ സിമന്റ് ഫിനിഷിൽ നിലനിർത്തിയപ്പോൾ മറുവശത്തേത്
മലപ്പുറം പൊന്നാനിയിലാണ് സൈനുലിന്റെയും കുടുംബത്തിന്റെയും പുതിയവീട്. കടുംനിറങ്ങൾ ഒഴിവാക്കി പകരം എർത്തി നിറങ്ങളുടെ സമ്മേളനമാണ് പുറംകാഴ്ചയുടെ ഹൈലൈറ്റ്. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരകളും ഇടയിൽ ഫ്ലാറ്റ് റൂഫും നൽകി. ബ്രിക്ക് ക്ളാഡിങ്ങാണ് മുൻവശത്തെ ഭിത്തിയിലെ താരം. ഇതിനൊപ്പം കോൺക്രീറ്റ് ടെക്സ്ചർ, ഗ്ലാസ്
ഇടുക്കി ഇരട്ടയാറിൽ മലമുകളിൽ ടവർ ഹൗസ് മോഡലിൽ ഒരുക്കിയ കുട്ടിവീടിന്റെ വിശേഷങ്ങളിലേക്ക് പോയിവന്നാലോ... ഫോർട്ട് കൊച്ചി സ്വദേശികളായ റിജോയ് വർണ ദമ്പതികളുടെ വാരാന്ത്യ വസതിയാണിത്. യുകെയിലെ ടൈനി ഹോം ആശയത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് ഇവർ ഇങ്ങനെയൊരു വീട് നിർമിക്കാനുള്ള പ്രചോദനം. മഹേഷിന്റെ പ്രതികാരം
മലനിരകളും കോടമഞ്ഞും തേയിലത്തോട്ടവുമെല്ലാമായി പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതമായ വയനാട്ടിലെ മീനങ്ങാടിയിലാണ് യൂറോപ്യന് ശൈലിയിൽ ഒരുക്കിയ ഈ സ്വപ്നഭവനമുള്ളത്. 30 സെന്റിലാണ് മനോഹരമായ വീട് ഒരുക്കിയത്. കൊളോണിയൽ ശൈലി ചുറ്റുമതിൽ മുതൽ ആരംഭിക്കുന്നു. കാഴ്ചകൾ കെട്ടിയടയ്ക്കാതെ ഗ്രിൽ വർക്കിലാണ് കോമ്പൗണ്ട് വോൾ.
എറണാകുളം പെരുമ്പാവൂരിലാണ് കേരം കോക്കനട്ട് ഓയിൽ ഉടമ നാരായണൻ നായരുടെയും കുടുംബത്തിന്റെയും പുതിയ വീട്. സത്യത്തിൽ ഇതിനെ 'വീട്' എന്നുവിളിച്ചാൽ കുറഞ്ഞുപോകും, വമ്പൻ ആഡംബരകാഴ്ചകൾ കോർത്തിണക്കിയ ഒരു കൊച്ചുകൊട്ടാരം തന്നെയാണിത്. മുഴുനീളത്തിലുള്ള പ്രൗഢഗംഭീരമായ പുറംകാഴ്ചയാണ് വീടിന്റെ ഹൈലൈറ്റ്. നീളൻ പൂമുഖത്ത്
നാട്ടിൽ സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ അമേരിക്കൻ മലയാളിയായ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. 30 വർഷത്തിലേറെയായി പ്രവാസിയാണ് എങ്കിലും നാടിനോട് വളരെ വൈകാരിക ബന്ധമുള്ളയാളാണ്. 90 വയസ്സിലേറെയുള്ള അമ്മ ജ്യേഷ്ഠനോടൊപ്പം നാട്ടിലുണ്ട്. അങ്ങനെയാണ് ജ്യേഷ്ഠന്റെ വീടിനോട് ചേർന്ന് നാട്ടിലൊരു വീട് വേണം എന്ന
ചിറയിൻകീഴിനടുത്ത് പെരുങ്ങുഴി എന്ന സ്ഥലത്താണ് സനൽ- അഫ്സാന ദമ്പതികളുടെ വീട്. 8 സെന്റിൽ 1150 സ്ക്വയർഫീറ്റിലാണ് വീടൊരുക്കിയത്. കാർപോർച്ച്, സിറ്റൗട്ട്, ലിവിങ്, മൂന്ന് ബെഡ്റൂം, കിച്ചൻ, ഡൈനിങ് എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. സ്ട്രക്ചർ, മതിൽ, കിണർ എന്നിവ ഉൾപ്പെടെ 26 ലക്ഷവും ഫർണിഷിങ്ങിന് 3 ലക്ഷവും ഉൾപ്പെടെ 29
കേരള പൈതൃകത്തിൽ പച്ചപ്പ് നിറഞ്ഞ ഓച്ചിറ കാവിനടുത്ത് സ്ഥിതി ചെയ്യുന്ന 2520 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ റെസിഡൻഷ്യൽ പ്രോജക്റ്റ്, വെർണക്കുലർ ആർക്കിടെക്ചർ രൂപകൽപ്പനയുമായി ചുറ്റുപാടുകളുടെ സാംസ്കാരിക പ്രാധാന്യത്തെ സമന്വയിപ്പിക്കുന്നു. പ്ലോട്ട് പ്രകൃതിയുടെ അനുഗ്രഹത്താൽ പൊതിഞ്ഞതാണ്, ഉയർന്ന മരങ്ങൾ, ഇടതൂർന്ന
പൊതുവെ ജോലിസ്ഥലം ഭൂരിഭാഗത്തിനും വിരസമായ ഇടമാണ്. എന്നാൽ മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഒരു ആർക്കിടെക്ട് ഓഫിസ് ഒരുക്കുമ്പോൾ തീർച്ചയായും ക്രിയാത്മകവും സർഗാത്മകവുമായ പലതും അതിലുണ്ടാകും. കണ്ണൂർ പയ്യന്നൂരിലാണ് സമഷ്ടി ഡിസൈൻസിന്റെ ഈ ഹോംലി ഓഫിസ്. 65 വർഷം പഴക്കമുണ്ടായിരുന്ന പഴയ വീടിനെ തനിമ ചോരാതെ
പച്ചപ്പിനുള്ളിൽ മനോഹരമായ വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഗുരുവായൂരിനടുത്ത് അരിയന്നൂരിലാണ് ഞങ്ങളുടെ സ്വപ്നവീട്. വീടിന്റെ പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം ഞങ്ങൾ നൽകിയില്ല. പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുകയാണ് വീട്. പുറമെ നോക്കിയാൽ ഒരുനില വീടെന്ന് തോന്നുമെങ്കിലും ഇരുനിലയാണ്. 14 സെന്റ്
കൊല്ലം കരുനാഗപ്പള്ളിയിൽ 5 സെന്റിൽ 1100 സ്ക്വയർഫീറ്റിൽ ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ കണ്ടാലോ.. പ്രവാസിയായ മകൻ നാട്ടിലുള്ള അമ്മയ്ക്കായി സമ്മാനിച്ച വീടാണിത്. പരിപാലനം എളുപ്പമാക്കിയാണ് ഒരുനില വീടൊരുക്കിയത്. വീതികുറഞ്ഞു നീളം കൂടിയ പ്ലോട്ടിനനുസരിച്ചാണ് രൂപകൽപന. ട്രോപ്പിക്കൽ ശൈലിയിൽ രണ്ടുതട്ടുകളായാണ്
ചെലവ് പോക്കറ്റിലൊതുക്കി സൗകര്യമുള്ള വീട് സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. മലപ്പുറം എടവണ്ണയിൽ 10 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. അവിടെ ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന കൊച്ചുവീട് എന്നതായിരുന്നു ആശയം. മതിലിന്റെ ഉയരം കുറച്ച് മുകളിൽ മെറ്റൽ അഴികൾ നൽകിയത് നിർമാണച്ചെലവ് കുറയ്ക്കാൻ ഉപകരിച്ചു.
തൃശൂർ മണ്ണുത്തിയിൽ പരമ്പരാഗത ശൈലിയിൽ വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഞങ്ങൾക്ക് കേരളത്തനിമയുള്ള വീടുകൾ വളരെയിഷ്ടമാണ്. അതുകൊണ്ട് സ്വന്തം വീട് പണിയാൻ തീരുമാനിച്ചപ്പോൾ മറ്റൊരു ചിന്തയില്ലായിരുന്നു. കിഴക്ക് ദർശനമാണ് വീട്. രണ്ട് റോഡുകളിലേക്ക് കണക്ഷനുണ്ട്. പല തട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ
പ്ലോട്ടിലുണ്ടായിരുന്ന നല്ല രുചിയുള്ള ചക്ക തരുന്ന പ്ലാവിനെ സംരക്ഷിച്ച് വീടൊരുക്കിയ കഥയാണിത്. മലപ്പുറം കൊണ്ടോട്ടിയിലാണ് സൈനുദീന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. 20 സെന്റിൽ വീട് നിർമിക്കാൻ തീരുമാനിച്ചപ്പോൾ പ്രധാനമായും വസ്തുവിലുള്ള പ്ലാവ് നിലനിർത്തണം എന്ന ആവശ്യമായിരുന്നു വീട്ടുകാരനുണ്ടായിരുന്നത്.
നാടിനോടും കുടുംബത്തോടും കുടുംബക്ഷേത്രത്തോടും ഏറെ വൈകാരിക അടുപ്പമുള്ള പ്രവാസി, ജന്മനാട്ടിൽ ഒത്തുചേരലുകൾക്കായി ഒരുക്കിയ വീടാണിത്. തൃശൂർ കാഞ്ഞാണിയിലാണ് നിധി ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും പരമ്പരാഗത തനിമ നിറഞ്ഞ വീട്. പുറമെ ഇരുനിലയുടെ പ്രൗഢിയുണ്ടെങ്കിലും ഒരുനില വീടാണ്. മേൽക്കൂര ഫ്ലാറ്റ് വാർത്ത്
ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപഭംഗിയാണ് ആലപ്പുഴയിലുള്ള ഈ വീടിന്റെ സവിശേഷത. ട്രഡീഷനൽ -മോഡേൺ ശൈലിയിലാണ് വീടൊരുക്കിയത്. പല തട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ ആകർഷണം. വീടുപോലെതന്നെ ചുറ്റുപാടുകളും മനോഹരമായി ഒരുക്കി. മുറ്റം ബേബി മെറ്റൽ വിരിച്ചു. കൂടാതെ പുൽത്തകിടിയും ചെടികളും
ചെറിയ സ്ഥലത്തിന്റെ പരിമിതികൾ മറികടന്ന് സ്വപ്നഭവനം സ്വന്തമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. തൃശൂർ അടാട്ട് ചുറ്റും വീടുകളുള്ള ഹൗസിങ് കോളനിയിൽ വാങ്ങിയ മൂന്നര സെന്റ് സ്ഥലത്ത് വീട് വയ്ക്കാൻ പദ്ധതിയിടുമ്പോൾ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. സ്ഥലപരിമിതി വീടിനുള്ളിൽ അനുഭവപ്പെടരുത് എന്നതായിരുന്നു
മലപ്പുറം ജില്ലയിലാണ് ഷർവാണിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വെള്ളം കയറുന്ന പ്രദേശമായതിനാൽ പ്ലോട്ട് മണ്ണിട്ടുയർത്തിയാണ് വീട് പണിതത്. സമകാലിക ശൈലിയിലാണ് എലിവേഷൻ. ഫ്ലാറ്റ്- ബോക്സ് ആകൃതിക്കൊപ്പം രണ്ടു തട്ടായുള്ള മേൽക്കൂരയും പുറംഭംഗിക്ക് മാറ്റുകൂട്ടുന്നു. മുൻവശത്തെ ജനാലയ്ക്ക് പുറത്തേക്ക്
കൊല്ലം ജില്ലയിലെ കേരളപുരത്ത് 2700 സ്ക്വയർഫീറ്റിൽ 68 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ അതിമനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്ക്. ഇൻസൈറ്റ് ആർക്കിടെക്ചറൽ ഐഡിയാസിലെ ശിൽപികളായ അരുണും റിയാസും ചേർന്ന് ശിൽപികളിലൊരാളായ റിയാസിനു വേണ്ടി നിർമിച്ചതാണ് ഈ വീട്. ഡിസൈനർമാർ ഒരുമിച്ച് രൂപകൽപന ചെയ്ത് ഒരു ഡിസൈനർ സ്വന്തം
മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ ദമ്പതികൾ സ്വന്തം വീട് പണിതാലോ? അത് വ്യത്യസ്തമാകാതിരിക്കാൻ തരമില്ല. പാലക്കാട് ചാലിശ്ശേരിയിൽ അനൂപും ശ്രുതിയും നിർമിച്ച വീടിന് നിരവധി പ്രത്യേകതകളുണ്ട്. പതിവ് കാഴ്ചകളിൽ നിന്നെല്ലാം മാറിനിൽക്കുകയാണ് ഈ വീട്. പ്ലോട്ടിന്റെ കിഴക്ക് നല്ല കാറ്റ് ഒഴുകിയെത്തുന്ന
നിർമാണ ചെലവുകൾ കുതിക്കുന്ന ഈ കാലത്തും മനസ്സുവച്ചാൽ ചെലവുചുരുക്കി നല്ല വീട് സാധ്യമാക്കാനാകും എന്നുതെളിയിക്കുകയാണ് ഈ വീടിന്റെ കഥ. കാസർകോട് നീലേശ്വരത്താണ് റിജോ- ബെറ്റ്സി ദമ്പതികളുടെ ഈ വീട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 36 ലക്ഷം രൂപയ്ക്ക് 2150 സ്ക്വയർഫീറ്റ് വീട് പൂർത്തിയാക്കാനായി. വീടിനകത്തെ
വീട് സ്വപ്നം കാണുന്നവരുടെ ആദ്യ വെല്ലുവിളിയാണ് സ്ഥലം. നഗരപ്രദേശത്ത് ഒരു തുണ്ടു ഭൂമിക്ക് പോലും വലിയ തുകയാകും. ഉള്ള സ്ഥലത്ത് ഉള്ളതുകൊണ്ട് ഓണം പോലെ വീടൊരുക്കുക എന്നതാണ് പ്രായോഗികം. അത്തരത്തിൽ വെറും 2 സെന്റിൽ 25 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ വീടിന്റെ വിശേഷങ്ങൾ കണ്ടാലോ... കാലപ്പഴക്കവും അസൗകര്യങ്ങളും
മലപ്പുറം പെരിന്തൽമണ്ണയിലാണ് ഡോക്ടർ ദമ്പതികളായ രാഹുലിന്റെയും പ്രിയയുടെയും പുതിയ വീട്. മോഡേൺ കന്റെംപ്രറി ശൈലിയിൽ ഒരുക്കിയ വീട്ടിൽ നിരവധി കൗതുകങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷനെങ്കിലും രണ്ടുവശത്തുനിന്ന് വ്യത്യസ്ത രൂപഭംഗി വീടിന് ലഭിക്കുന്നുണ്ട്. അതിനുകാരണം വീട്ടിലേക്ക്
പറയത്തക്ക സവിശേഷതകളൊന്നുമില്ലാത്ത നിർമിതിയിൽ നിന്ന് സുന്ദരവും പ്രൗഢിയുള്ളതുമായ രൂപഭാവങ്ങളിലേക്കുള്ള ഉയിർപ്പാണ് കൊച്ചി വടുതലയിലുള്ള ഈ വസതിയെ ശ്രദ്ധേയമാക്കുന്നത്. സ്ട്രക്ചറിൽ കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ, വളരെ ആധികാരികമായ പുതുമ നിറഞ്ഞ രൂപവും ഭാവവും അണിഞ്ഞിരിക്കുകയാണ് ഈ വീട്. കാറ്റിക്ക് ഡിസൈൻ എന്ന
മുളന്തുരുത്തിയിലാണ് കിഷോറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നിശ്ചിത ബജറ്റിനുള്ളിൽ വീട് പൂർത്തിയാക്കണമെന്ന പ്ലാനിങ് തുടക്കംമുതലുണ്ടായിരുന്നു. റോഡ് നിരപ്പിൽനിന്ന് താഴ്ന്നുകിടന്ന പ്ലോട്ട് മണ്ണിട്ടുയർത്താൻ ആദ്യഘട്ടത്തിൽ അൽപം ചെലവായി. അതിനാൽ അവസാന ഘട്ടത്തിൽ ബജറ്റ് അധികരിക്കാതിരിക്കാൻ ഫർണിഷിങ്
ഏകദേശം നാലര സെന്റിൽ തങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന വീടുവേണം. ഇതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. വീട് പരിസ്ഥിതി സൗഹൃദമാകണം, ഉള്ളിൽ ചൂട് കഴിവതും കുറയ്ക്കണം. ഇതായിരുന്നു മറ്റാവശ്യങ്ങൾ. വീട് സാമ്പത്തിക ബാധ്യതയാകരുത് എന്ന നിർബന്ധമുള്ളതിനാൽ തുടക്കം മുതൽ ചെലവ് പിടിച്ചുനിർത്താൻ ശ്രമിച്ചു.നിർമാണ
ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപം. പലവശത്തുനിന്ന് നോക്കുമ്പോൾ പല രൂപഭംഗി. ഇതാണ് ഹരിപ്പാടുള്ള അഭിലാഷിന്റെയുംകുടുംബത്തിന്റെയും വീടിന്റെ ഹൈലൈറ്റ്.വീട് നിർമിക്കാനുപയോഗിച്ച സാമഗ്രിയാണ് ഇവിടെ താരം. ടെറാക്കോട്ട ഹോളോ ബ്രിക്കാണ് ഉപയോഗിച്ചത്. അതിലൂടെ മണ്ണിന്റെ നിറവും വ്യത്യസ്തമായ ഫീലും വീടിനു
ചില വീടുകൾ വീട്ടുകാരുടെ ജോലിയെക്കുറിച്ചും വ്യക്തിവിശേഷങ്ങളെക്കുറിച്ചും സൂചന നൽകാറുണ്ട്. അത്തരമൊരു വീടാണിത്. ഒറ്റനോട്ടത്തിൽ കുറേക്കാലമായി ഇവിടെയുണ്ടെന്ന് തോന്നിക്കുന്ന വീട്. ബ്രിക്ക് ക്ലാഡിങ് പതിച്ച പ്രധാന ചുവരുകൾക്കൊപ്പം അവിടിവിടെയായി നിറംമങ്ങിയ കോൺക്രീറ്റ് ചുവരുകളുമുണ്ട്. ഇത് വീടിന് റസ്റ്റിക്
കൊച്ചിയിൽ നെടുമ്പാശേരിയിലുളള സഹീമിന്റെയും കുടുംബത്തിന്റെയും വീട്ടു വിശേഷങ്ങളിലേക്ക് 20 സെന്റിൽ 3500 സ്ക്വയർഫീറ്റിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഈ വീടിന്റെ ശിൽപികളായ സലാഷ, ജെഫ്രിൻ എന്നിവരുടെ വാക്കുകളിലേക്ക് യൂണീക്കായിട്ടുള്ള ഡിസൈൻസ് ഇഷ്ടപ്പെടുന്ന ക്ലയന്റിനു വേണ്ടി എങ്ങനെ യൂണീക്ക് ആക്കാം
വെല്ലുവിളികൾ ഏറെയുള്ള മലമ്പ്രദേശത്തുള്ള ഭൂമിയിൽ വ്യത്യസ്തമായ വീട് നിർമിച്ച വിശേഷങ്ങൾ. പ്രകൃതിരമണീയമായ വയനാട്ടിലെ ചുണ്ടേൽ എന്ന പ്രദേശം. വീട് നിർമിക്കാൻ സ്ഥലമന്വേഷിച്ചുള്ള യാത്രയിൽ അപ്രതീക്ഷിതമായാണ് ഈ പ്ലോട്ട് കാണുന്നത്. പാറയുള്ള കുന്നിൻചെരിവാണ് ഇവിടം. സമീപം മലനിരകളുടെ വിദൂരദൃശ്യം ലഭിക്കും. അങ്ങനെ
കോട്ടയത്തെ കുറവിലങ്ങാടുള്ള സിജോ പള്ളിവീടന്റെയും റെൻസി സിജോയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക്. അഞ്ചു ബെഡ്റൂമുകളുള്ള ഒരു വീടായിരുന്നു ഇവര്ക്കു വേണ്ടിയിരുന്നത്. 4200 സ്ക്വയർഫീറ്റിൽ സിറ്റൗട്ട്, ലിവിങ്ങ്, ഡൈനിങ്ങ്, ഓപൺ കിച്ചൻ, വർക്ക് ഏരിയ, ബാൽക്കണി കൂടാതെ ഗ്രൗണ്ട് ഫ്ലോറിൽ മൂന്നു കിടപ്പുമുറികളും മുകൾ
ആലപ്പുഴ മാവേലിക്കരയ്ക്കടുത്ത് ചെന്നിത്തലയിലുള്ള അനുവിന്റെയും സ്മൃതിയുടെയും പുതിയ വീടിന്റെ വിശേഷങ്ങളിലേക്ക് ഒന്നുപോയിവരാം. പഴയ തറവാട് പൊളിച്ചാണ് പുതിയ വീടു നിർമിച്ചിരിക്കുന്നത്. അനു കുടുംബമായി പ്രവാസിയായതിനാൽ മാതാപിതാക്കളാണ് വീട്ടിൽ താമസിക്കുന്നത്. 17 സെന്റ് സ്ക്വയർ പ്ലോട്ടില് 2200 സ്ക്വയർ
തൃശൂർ പാവറട്ടിയിലാണ് അജീഷിന്റെയും കുടുംബത്തിന്റെയും പുതിയവീട്. 11 സെന്റിൽ അത്യാവശ്യം കാറുകൾ പാർക്ക് ചെയ്യാനുള്ള മുറ്റം വേണമെന്ന ആവശ്യപ്രകാരം പിന്നിലേക്കിറക്കിയാണ് വീടിന് സ്ഥാനംകണ്ടത്. മുന്നിലും വശത്തും റോഡുള്ള പ്ലോട്ടിൽ ഇരുവശത്തേക്കും വ്യത്യസ്ത കാഴ്ചഭംഗി ലഭിക്കുംവിധമാണ് വീടൊരുക്കിയത്. ബോക്സ്
കൊല്ലം ശാസ്താംകോട്ടയിലെ കാരാളിമുക്കിൽ സ്ഥിതി ചെയ്യുന്ന നാഗേന്ദ്രന്റെയും സ്വാതിയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക് പോയിവരാം. വീതി കുറഞ്ഞ് നീളത്തിലുള്ള 12 സെന്റ് പ്ലോട്ടിൽ സമകാലിക- ട്രോപ്പിക്കൽ
ദീർഘകാലം ഫ്ലാറ്റുകളിൽ വാടകയ്ക്ക് താമസിച്ചതിനാൽ, സ്വന്തമായി വീട് വയ്ക്കുമ്പോൾ ഡോക്ടർ ദമ്പതികൾക്ക് പ്രധാനമായി ഒരാഗ്രഹമായിരുന്നു ഉണ്ടായിരുന്നത്- അകത്തളങ്ങൾ വിശാലമാകണം. ഇപ്രകാരമാണ് മലപ്പുറം പെരിന്തൽമണ്ണയിൽ സമകാലിക ശൈലിയിലുള്ള പുതിയ വീട് നിർമിച്ചത്. വശത്തേക്ക് നീളമുള്ള, വീതി കുറഞ്ഞ പ്ലോട്ടിനനുസൃതമായാണ്
കോട്ടയം ഏറ്റുമാനൂരിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. കേരളത്തിന്റെ പരമ്പരാഗത തനിമ നിറയുന്ന വീട് വേണം, ഉള്ളിൽ പുതിയകാല സൗകര്യങ്ങളുമുണ്ടാകണം. ഇതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ആർക്കിടെക്ട് അനൂപ, നൂറു വർഷത്തോളം പഴക്കമുള്ള സ്വന്തം തറവാടിനെ കാലോചിതമായി നവീകരിച്ച കഥ ഞങ്ങൾ
Results 1-50 of 1449
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.