ADVERTISEMENT

കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കർഷകശ്രീ മാസിക ചൂണ്ടിക്കാട്ടിയിരുന്നല്ലോ. കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കാഴ്ചപ്പാടുകളുമെല്ലാം കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് പങ്കുവയ്ക്കുന്നു. 

ചോദ്യം 3

ഒരു ഭാഗത്ത് ചെറുപ്പക്കാർ നാടു വിടുകയും പുരയിടങ്ങൾ കാടു കയറി നശിക്കുകയും ചെയ്യുന്നു - മറുഭാഗത്ത് കൂടുതൽ വിസ്തൃതിയിൽ കൃഷി നടത്തി വലിയ വരുമാനം നേടാനും ഉയർന്ന ജീവിതനിലവാരം നേടാനും ആഗ്രഹിക്കുന്നവർക്ക് സ്ഥലം സുഗമമായി ദീർഘകാലത്തേക്ക് കിട്ടുന്നില്ല. എന്താണ് പരിഹാരം? 

2018ൽ പ്രസിദ്ധീകരിച്ച ഒരു സ്വീഡിഷ് സർവകലാശാലയുടെ ഗവേഷണ ഫലമാണ് ഓർമ വരുന്നത്. കേരള സമൂഹത്തിന്റെ മുഖമുദ്ര പരസ്പര വിശ്വാസക്കുറവാണെന്നായിരുന്നു കണ്ടെത്തൽ. ഭൂവുടമകളും കർഷകരും ഇരുവശത്തും ആവശ്യക്കാരായി നിന്നിട്ടും പരസ്പരം വിശ്വസിച്ച് സഹകരിക്കാൻ സാധിക്കാത്ത അവസ്ഥ. തമിഴ്നാട്ടിൽ ഒരു പക്ഷേ വാക്കാൽ ഡീൽ ഉറപ്പിച്ച് എപ്പൊഴേ കൃഷിയിറക്കി വിളവെടുത്ത് കാണും! ഏതായാലും നല്ലൊരു വക്കീലിനെ ഏൽപ്പിച്ചാൽ ഇരുവർക്കും ബുദ്ധിമുട്ടുണ്ടാവാത്ത വിധം ‘സർവീസ് ലെവൽ എഗ്രിമന്റി’ൽ ഏർപ്പെടാവുന്നതും ഇരുവർക്കും ലാഭമുണ്ടാക്കാനും സാധിക്കും. 

ഭൂപരിഷ്കരണ നിയമത്തിനനുസൃതമായി പാട്ട വ്യവസ്ഥയോ ഭൂമി കൈമാറ്റമോ ഇല്ലാതെ തന്നെ ഇന്ത്യൻ കോൺട്രാക്ട് നിയമത്തിൻ കീഴിൽ സേവന കരാർ റജിസ്റ്റർ ചെയ്യാവുന്നതേയുള്ളൂ. ഒഴിഞ്ഞ് കിടക്കുന്ന തരിശ് ഭൂമികൾ, ഉടമകൾ ആഗ്രഹിക്കുന്ന പക്ഷം കർഷകർക്ക് കൃഷി ചെയ്യാൻ കൊടുക്കാനും സർക്കാർ ഇടനില വേണം എന്ന് പറഞ്ഞാൽ ഈ മേഖലയിൽ സംരംഭകത്വം എത്ര മാത്രം ശുഷ്കിച്ചിരിക്കുന്നു എന്ന് മനസ്സിലാവും. ഇരുവരെയും കണ്ടെത്തി കൂട്ടിമുട്ടിക്കുന്നതും നിയമസാധുതയുള്ള കരാറുണ്ടാക്കാൻ സഹായിക്കുന്നതും കരാർ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതും ഒക്കെ ബിസിനസ്സ് സാധ്യതകളാണ്. ഏതൊരു സ്റ്റാർട്ടപ്പിനും ഇതൊരു ലാഭകരമായ ബിസിനസ് ഐഡിയ ആയി ഏറ്റെടുക്കാവുന്നതേ ഉള്ളൂ. ഏതായാലും ആരും ചെയ്യാത്തതിനാൽ ഇനി ഈ കൂട്ടിമുട്ടിക്കൽ ഞങ്ങൾ തന്നെ ചെയ്യാമെന്ന് കരുതുന്നു. 

തുടരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com