ADVERTISEMENT

2023ലെ കേരള സാഹിത്യ അക്കാദമി പുരസ്കാര നിറവിൽ പ്രമുഖ കവി കൽപറ്റ നാരായണനും നോവലിസ്റ്റ് ഹരിത സാവിത്രിയും. മികച്ച കവിതാ ഗ്രന്ഥമായി  കൽപറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകൾ' എന്ന കൃതിയും മികച്ച നോവലായി ഹരിത സാവിത്രിയുടെ 'സിൻ' എന്ന നോവലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ചെറുകഥയായി എൻ. രാജനെഴുതിയ 'ഉദയ ആർട്സ് ആന്റ് സ്പോർട്‌സ് ക്ലബ്', മികച്ച നാടകമായി  ഗിരീഷ് പി.സി. പാലം എഴുതിയ 'ഇ ഫോർ ഈഡിപ്പസ്', മികച്ച യാത്രാ വിവരണമായി നന്ദിനി മേനോൻ എഴുതിയ 'ആംചോ ബസ്തതര്‍' എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച പെൺകുട്ടിയും കൂട്ടരും വിവർത്തന സാഹിത്യ വിഭാഗത്തിൽ എ. എം. ശ്രീധരന്റെ 'കഥാ കദികെ' ഹാസ്യ സാഹിത്യ വിഭാഗത്തിൽ സുനീഷ് വാരനാടിന്റെ 'വാരനാടൻ കഥകള്‍', സാഹിത്യ വിമർശന വിഭാഗത്തിൽ പി. പവിത്രന്റെ 'ഭൂപടം തലതിരിക്കുമ്പോൾ' എന്നിവ പുരസ്‌കാരം നേടി.

ബി. രാജീവന്റെ 'ഇന്ത്യയെ വീണ്ടെടുക്കൽ' മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിന്റെ 'ഒരന്വേഷണത്തിന്റെ കഥ' മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തിൽ പുരസ്‌കാരം നേടി. പ്രൊഫസർ എം. അച്യുതമേനോൻ എൻഡോവ്മെന്റ് അവാർഡ് ഒ. കെ. സന്തോഷ് രചിച്ച 'അനുഭവങ്ങൾ അടയാളങ്ങൾ' പുസ്‌തകത്തിന് ലഭിച്ചു.

മറ്റ് അവാർഡ് ജേതാക്കൾ: വൈജ്ഞാനിക സാഹിത്യം - ബി. രാജീവൻ (ഇന്ത്യയെ വീണ്ടെടുക്കൽ), ജീവചരിത്രം/ആത്മകഥ - കെ. വേണു (ഒരന്വേഷണത്തിന്റെ കഥ), ലേഖനം – കെ. സി. നാരായണൻ (മഹാത്മാ ഗാന്ധിയും മാധവിക്കുട്ടിയും), വൈദികസാഹിത്യം – കെ. എൻ. ഗണേശ് (തഥാഗതൻ), വൈജ്ഞാനിക സാഹിത്യം – ഉമ്മു ൽ ഫായിസ (ഇസ്ലാമിക ഫെമിനിസം), ചെറുകഥ – എ. വി. സുനു (ഇന്ത്യൻ പൂച്ച), യുവകവിത – ആദി (പെണ്ണപ്പൻ), സാഹിത്യവിമർശനം – ഒ. കെ. സന്തോഷ് (അനുഭവങ്ങൾ അടയാളങ്ങൾ), പ്രബന്ധം – കെ. ടി. പ്രവീൺ (സീത - എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും) എന്നിവർ അർഹരായി.

സി. എൽ. ജോസ്, എം. ആർ. രാഘവവാരിയർ എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം നൽകും. പി. കെ. ഗോപി, ബക്കളം ദാമോദരൻ, എം. രാഘവൻ, കെ. വി. കുമാരൻ, പ്രേമ ജയകുമാർ, രാജൻ തിരുവോത്ത് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്ക‌ാരം ലഭിച്ചു. 

English Summary:

Top Literary Works Recognized at the 2023 Kerala Sahitya Akademi Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com