ADVERTISEMENT

ഒരുകാലത്ത് തമിഴ്, മലയാളം സിനിമകളിൽ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്ന നടി കനകയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചെന്നൈ മാളിൽവച്ച് ഒരു ആരാധകൻ പകർത്തിയ ചിത്രങ്ങളാണിത്. ഈ ചിത്രങ്ങളില്‍ ഉള്ളത് കനക തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം.

ഇരുപത്തിയഞ്ച് വർഷത്തോളമായി സിനിമാമേഖലയിൽ നിന്നും അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ  നിറഞ്ഞുനിന്നിരുന്നു.  കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയിൽ ചിലത്.  കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വിവാദമായിരുന്നു. അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും സ്വത്തും സമ്പാദ്യവും എല്ലാം അച്ഛന്‍ തട്ടിയെടുത്തുവെന്നും കനക തുറന്നടിച്ചിരുന്നു.

മാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും, അവർ നേരിട്ടെത്തി അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി കനക 2021ൽ ഒരു സെൽഫി വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിലെത്തിയിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളിവെളിച്ചത്തിൽ നിന്നും മറഞ്ഞത്. 2000–ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാളചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

ചെന്നൈയിലെ രാജഅണ്ണാമലൈപുരത്തുള്ള വീട്ടില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു കനക. പെട്ടന്നൊരു ദിവസം അടച്ചിട്ട മുറിയില്‍ നിന്ന് പുക വരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് കനക വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തയായത്. അന്ന് വീട്ടിലേക്ക് വന്ന ഫയര്‍ഫോഴ്‌സുകാരെ, ഇവിടെ ഒന്നും സംഭവിച്ചില്ല എന്ന് പറഞ്ഞ് കനക തിരിച്ചയച്ചു. കനകയ്ക്ക് മാനസിക രോഗമാണ്, കാന്‍സറാണ് എന്നൊക്കെയുള്ള ഗോസിപ്പുകളും ഇതിനിടയില്‍ വന്നിരുന്നു. ആ സംഭവത്തിന് ശേഷമാണ് കഴിഞ്ഞ വർഷം തമിഴ് നടി കുട്ടിപദ്മിനി, കനകയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രംഗത്തെത്തിയത്.

English Summary:

Shocking Recent Photos: Is This REALLY 90s Heartthrob Kanaka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com