ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ വർഗീയവും തരംതാണതുമായ പ്രചാരണമാണു നടത്തുന്നതെന്നും അതിനെതിരെ കർശന നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. കമ്മിഷൻ രാജ്യത്തിന്റേതാണെന്നും ഏതെങ്കിലുമൊരു പാർട്ടിയുടെ ഏജന്റല്ലെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ഓർമിപ്പിച്ചു.

പ്രചാരണത്തിനെതിരെ കോൺഗ്രസ് പരാതി നൽകി ഒരു മാസത്തിനു ശേഷമാണു കമ്മിഷൻ ഇടപെട്ടത്. ഒരു മാസത്തോളം വർഗീയ പ്രചാരണം തുടർന്ന പ്രധാനമന്ത്രിയുടെ പേരെടുത്തു പരാമർശിക്കാൻ പോലും കമ്മിഷൻ തയാറായില്ല. പ്രചാരണത്തിൽ മിതത്വം പാലിക്കണമെന്നു കാട്ടി ബിജെപി അധ്യക്ഷനു നൽകിയതിനു സമാനമായ നിർദേശം കോൺഗ്രസ് പ്രസിഡന്റിനും നൽകിയത് എന്തിനാണ്? നിലവിലെ തിരഞ്ഞെടുപ്പ് കളത്തിൽ എല്ലാവർക്കും തുല്യഅവസരമാണു ലഭിക്കുന്നതെന്നു കമ്മിഷൻ കരുതുന്നുണ്ടോയെന്നും സിങ്‌വി ചോദിച്ചു.

English Summary:

Election Commission is not an agent of any political party says Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com