ADVERTISEMENT

ബെംഗളൂരു∙ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിൽ പോയ അമ്മ ഭവാനി രേവണ്ണയെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരുടെ (എസ്ഐടി) ശ്രമം ഫലം കാണുന്നില്ല. മേയ് 31ന് ബെംഗളൂരു മജിസ്ട്രേട്ട് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതു മുതലാണ് അറസ്റ്റിനായുള്ള തിരച്ചിൽ വ്യാപകമാക്കിയത്.

വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെ ഗൂഡാലോചനയിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കൊപ്പം ഭവാനിയും മുഖ്യപങ്കു വഹിച്ചതായി പൊലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ രേവണ്ണ നിലവിൽ ജാമ്യത്തിലാണ്. 3 ലൈംഗിക പീഡന കേസുകൾ നേരിടുന്ന പ്രജ്വലിന്റെ എസ്ഐടി കസ്റ്റഡി ഇന്ന് അവസാനിക്കും. 

English Summary:

Prajwal Revanna's SIT custody will end today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com