ADVERTISEMENT

ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്–യുജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയടക്കം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ വേനൽക്കാല ബെഞ്ചാണ് വാദം കേൾക്കുന്നത്. 

ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയതും ഹരിയാനയിലെ ഒരു കേന്ദ്രത്തിൽ പരീക്ഷയെഴുതിയ 6 വിദ്യാർഥികൾക്കു മുഴുവൻ മാർക്കും ലഭിച്ചതും ഉൾപ്പെടെ പരീക്ഷയെ സംശയനിഴലിലാക്കിയതിനു പിന്നാലെയാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. 

അശാസ്ത്രീയമായി ചിലർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നതായിരുന്നു പ്രധാന പ്രശ്നങ്ങളിലൊന്ന്. ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യമുന്നയിച്ചിരുന്നു. പരീക്ഷ വീണ്ടും നടത്തണമെന്നും റാങ്ക് പുനർനിർണയിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. 

English Summary:

NEET Petition in Supreme Court today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com