ADVERTISEMENT

ഭുവനേശ്വർ ∙ വി.കെ.പാണ്ഡ്യൻ വാക്കു പാലിച്ചു; രാഷ്ട്രീയം ഉപേക്ഷിച്ചു. ഒഡീഷയിൽ ബിജെഡിയുടെ പരാജയത്തിനു കാരണക്കാരനായെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും വിഡിയോ സന്ദേശത്തിൽ പറഞ്ഞു. കാൽനൂറ്റാണ്ടോളം ഒഡീഷ ഭരിച്ച നവീൻ പട്നായിക്കിന്റെ വലംകയ്യായി ഇത്തവണ ബിജെഡിയുടെ പ്രചാരണം നയിച്ചത് തമിഴ്നാട് സ്വദേശിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ പാണ്ഡ്യനാണ്. നവീൻ പട്നായിക് വീണ്ടും മുഖ്യമന്ത്രിയായില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നു പ്രചാരണവേളയിൽ പാണ്ഡ്യൻ പ്രഖ്യാപിച്ചിരുന്നു.

നവീന്റെ ആരോഗ്യം മോശമാണെന്നും ഒഡീഷയുടെ ഭരണം തമിഴ്നാട് സ്വദേശി കൈപ്പിടിയിലൊതുക്കുന്നുവെന്നും ആരോപിച്ചായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണം. 147 അംഗ നിയമസഭയിൽ ബിജെപി 78 സീറ്റ് നേടിയപ്പോൾ ബിജെഡി 51 സീറ്റിലൊതുങ്ങി; ലോക്സഭയിലേക്ക് ഒറ്റ സീറ്റ് പോലും ജയിച്ചതുമില്ല. സിവിൽ സർവീസിൽനിന്നു സ്വയം വിരമിച്ചായിരുന്നു പാണ്ഡ്യന്റെ രാഷ്ട്രീയപ്രവേശം.

English Summary:

VK Pandian left politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com