ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ സംഘടിത ആക്രമണങ്ങൾ ഉപേക്ഷിച്ചു നിഴൽയുദ്ധങ്ങളിൽ ഒതുങ്ങാൻ ഭീകരവാദസംഘങ്ങൾ നിർബന്ധിതരായെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. ഭീകരതയ്‌ക്കെതിരായ പോരാട്ടം നിർണായകഘട്ടത്തിലാണെന്ന് കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അദ്ദേഹം പറഞ്ഞു. കശ്മീരിൽ നടപ്പാക്കി വിജയിച്ച ഭീകരവിരുദ്ധ നടപടികൾ ജമ്മു ഡിവിഷനിലും ഏർപ്പെടുത്താൻ അദ്ദേഹം നിർദേശിച്ചു. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി തുടങ്ങിയവർ പങ്കെടുത്തു. ജമ്മു കശ്മീരിൽ നാലിടങ്ങളിലാണു കഴിഞ്ഞയാഴ്ച ഭീകരാക്രമണമുണ്ടായത്. 9 തീർഥാടകരും ഒരു സിആർപി എഫ് ജവാനും കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു.

English Summary:

Amit Shah says terrorists have confined themselves to shadow war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com