ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യസഭയിൽ അധ്യക്ഷൻ ജഗ്ദീപ് ധൻകറും പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയും തമ്മിൽ പോരടിച്ചു. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചു സംസാരിക്കാൻ അനുമതി നൽകാത്തതിനെതിരെ ഖർഗെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതുവരെ ഒരു പ്രതിപക്ഷനേതാവും നടുത്തളത്തിലിറങ്ങിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ധൻകർ, പാർലമെന്റിന്റെ ചരിത്രത്തിലെ കളങ്കിത ദിനമാണിതെന്നു വിമർശിച്ചു. പ്രതിപക്ഷനേതാവും ഉപനേതാവും നടുത്തളത്തിലിറങ്ങുന്ന സ്ഥിതിയിലേക്കു പാർലമെന്റ് കൂപ്പുകുത്തിയെന്നും കുറ്റപ്പെടുത്തി. 

പ്രസംഗിക്കാൻ അവസരം തേടി പലതവണ കയ്യുയർത്തിയിട്ടും അധ്യക്ഷൻ അനുമതി നൽകിയില്ലെന്നും തന്നെ അദ്ദേഹം അപമാനിച്ചുവെന്നും ഖർഗെ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ‘പ്രതിപക്ഷത്തോടുള്ള സഭാധ്യക്ഷന്റെ ചിറ്റമ്മനയം പാർലമെന്റിനെ കളങ്കപ്പെടുത്തി. ഞാൻ 10 മിനിറ്റ് കയ്യുയർത്തിയെങ്കിലും അദ്ദേഹം എന്റെ നേർക്കു നോക്കിയതുപോലുമില്ല’ – ഖർഗെ പറഞ്ഞു. രാവിലെ സഭ ചേർന്നയുടൻ മറ്റു നടപടികളെല്ലാം നിർത്തിവച്ച് പരീക്ഷാ ക്രമക്കേട് ചർച്ച ചെയ്യണമെന്ന് ഖർഗെ ആവശ്യപ്പെട്ടിരുന്നു. 

English Summary:

Rajya Sabha Speaker Jagdeep Dhankar and Leader of Opposition Mallikarjun Kharge clashed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com