ADVERTISEMENT

ചെന്നൈ ∙ സർവകലാശാല അഫിലിയേഷൻ നഷ്ടപ്പെടാതിരിക്കാൻ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾ നടത്തിയ വഴിവിട്ട നീക്കങ്ങൾ പുറത്തായി. 350ലേറെ അധ്യാപകർ ഒരേ സമയം വ്യത്യസ്ത കോളജുകളിൽ പ്രവർത്തിക്കുന്നതിന്റെ വ്യാജ രേഖകൾ സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു പുറത്തുവിട്ടത്. 

   രേഖകൾ പ്രകാരം, 2 പ്രഫസർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും ഒരേ സമയം ജോലി ചെയ്യുന്നുണ്ട്. എന്നാൽ, കോളജുകൾ തമ്മിൽ നൂറിലേറെ കിലോമീറ്റർ ദുരമുണ്ട്. അധ്യാപകർ ഇല്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രേഖകൾ വ്യാജമായി സൃഷ്ടിച്ചത്. ഈ അധ്യാപകർ ഒരേ സമയം പല കോളജുകളിൽ നിന്ന് ശമ്പളം വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്താൻ സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു. ഓരോ കോളജിലും പ്രവർത്തിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ സർവകലാശാല പരിശോധിക്കുന്നുണ്ട്.സ്റ്റാൻഡിങ് കമ്മിറ്റി കൂടി വിലയിരുത്തിയാണ് കോളജുകൾക്ക് അംഗീകാരം നൽകുന്നത്. എന്നാൽ ഈ രണ്ടു പരിശോധനകളിലും തട്ടിപ്പ് കണ്ടെത്തിയില്ല.

English Summary:

Fake certificates of professors working in multiple colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com