ADVERTISEMENT

കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിനു നേരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് മാതൃകയിലുള്ള കലാപമായിരുന്നു ഇവരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. 

ആർ.ജി കർ മെഡിക്കൽ കോളജ് പി ജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ടാണ് ഏതാനും പേർ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇതിൽ മുഖ്യമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്ന കാളിഘട്ടിൽ ഒത്തുകൂടാൻ പ്രതികളിലൊരാൾ ശബ്ദസന്ദേശം അയച്ചു. സെക്രട്ടേറിയറ്റിനു പകരം മമതയുടെ വീടാണ് ആക്രമിക്കേണ്ടതെന്നും സന്ദേശത്തിലുണ്ടായിരുന്നു. 

English Summary:

Five people who tried to attack Mamata Banerjee's house were arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com