ADVERTISEMENT

∙ ഇന്നു നടക്കുന്ന ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഏറ്റുമുട്ടുന്നത് ‘ഹെവി വെയ്റ്റ്’ സ്ഥാനാർഥികൾ. 26 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 11 എണ്ണം ജമ്മു മേഖലയിൽ നിന്നും 15 എണ്ണം കശ്മീരിൽ നിന്നുമാണ്. 

കശ്മീരിൽ ശ്രീനഗറിനു സമീപമുള്ള പോളിങ് ബൂത്തിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി നടന്നുപോകുന്ന ഉദ്യോഗസ്ഥർ. ചിത്രം: എപി
കശ്മീരിൽ ശ്രീനഗറിനു സമീപമുള്ള പോളിങ് ബൂത്തിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി നടന്നുപോകുന്ന ഉദ്യോഗസ്ഥർ. ചിത്രം: എപി

നാഷനൽ കോൺഫറൻസ്, കോൺഗ്രസ്, പിഡിപി, ബിജെപി. ജെകെഎപി പാർട്ടികളുടെ പ്രധാന നേതാക്കൾ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്.   

നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാൻദെർബാൽ, ജെകെഎപി പ്രസിഡന്റ് അൽത്താഫ് ബുഖാരി മത്സരിക്കുന്ന ചൻപോര, മുൻ എംപി കൂടിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന മത്സരിക്കുന്ന നൗഷേര, ജമ്മു കശ്മീർ കോൺഗ്രസ് പ്രസിഡന്റ് താരിഖ് ഹമീദ് കാര മത്സരിക്കുന്ന ഷാൽറ്റെങ് എന്നിവിടങ്ങളിൽ ഇന്നാണ് വിധിയെഴുത്ത്. പിഡിപിയുടെ ബഷീർ മിർ ആണ് ഒമറിന്റെ മുഖ്യ എതിരാളി. 

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി 3502 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

English Summary:

"Heavy weight" candidates will face each other in the second phase of the Jammu and Kashmir assembly elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com