ADVERTISEMENT

ന്യൂഡൽഹി∙ വ്യാജ ജോലി വാഗ്ദാനം വിശ്വസിച്ച് കംബോഡിയയിലെത്തി സൈബർ തട്ടിപ്പു സംഘത്തിനായി പ്രവർത്തിക്കാൻ നിർബന്ധിതരായ 67 പേരെക്കൂടി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. എല്ലാവരെയും തിരികെ ഇന്ത്യയിലെത്തിച്ചു. ഇതിൽ മലയാളികൾ ഉണ്ടോയെന്നു വ്യക്തമല്ല. 

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. 2022 മുതൽ ആയിരത്തിലേറെപ്പേരെയാണ് എംബസി ഇടപെട്ട് കംബോഡിയയിൽ നിന്നു മാത്രം മോചിപ്പിച്ചത്.  രണ്ടര വർഷത്തിനിടയിൽ കേരളത്തിൽനിന്ന് കംബോഡിയ, തായ്‌ലൻഡ് അടക്കമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കു സന്ദർശക വീസയിൽ പോയ 2,659 പേർ തിരികെയെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. രാജ്യമാകെ ഇത്തരത്തിൽ 29,466 പേർ മടങ്ങാനുണ്ടെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ തയാറാക്കിയ കണക്കിലുള്ളത്. 

English Summary:

Cambodia Job Scam: Numerous Victims Rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com