ADVERTISEMENT

ചണ്ഡിഗഡ് ∙ വോട്ടു ചെയ്യാൻ എംപി എത്തിയത് കുതിരപ്പുറത്ത്. ബൂത്തിലെത്തിയ എംഎൽഎയുടെ ഷർട്ടും പാന്റ്സും വലിച്ചുകീറി മുൻ എംഎൽഎ. ചിരിയും പോർവിളിയുമൊക്കെ നിറഞ്ഞതായിരുന്നു ഹരിയാനയിലെ വോട്ടെടുപ്പ്. കുരുക്ഷേത്രയിലെ ബിജെപി എംപിയും വ്യവസായിയുമായ നവീൻ ജിൻഡലാണു വോട്ടുചെയ്യാൻ കുതിരപ്പുറത്തെത്തിയത്. 

ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നു പറഞ്ഞ അദ്ദേഹം, പാർട്ടിയെ വെല്ലുവിളിച്ചു ഹിസാറിൽ സ്വതന്ത്രയായി മത്സരിക്കുന്ന അമ്മ സാവിത്രി ജിൻഡലിനെ തള്ളിപ്പറഞ്ഞില്ല. ആരെ തിര‍ഞ്ഞെടുക്കണമെന്നത് ഹിസാറിലെ ജനങ്ങൾ തീരുമാനിക്കുമെന്നായിരുന്നു പ്രതികരണം.

മേഹം മണ്ഡലത്തിലാണ് എംഎൽഎയെ കയ്യേറ്റം ചെയ്തത്. ബൂത്ത് പരിശോധനയ്ക്ക് എത്തിയ ജൻസേവക് പാർട്ടി എംഎൽഎ ബൽരാജ് കുണ്ഡുവിന്റെ വസ്ത്രങ്ങളും വലിച്ചുകീറി. കോൺഗ്രസ് സ്ഥാനാർഥി ബൽറാം ദംഗിയുടെ പിതാവ് ആനന്ദ് സിങ് ദംഗിയും അനുയായികളുമാണ് അതിക്രമം നടത്തിയത്. 

English Summary:

Polling in Haryana: Former MLA Tears Shirt and Pants of MLA at Poll Booth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com