ADVERTISEMENT

ന്യൂഡൽഹി ∙ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനത്തിന്റെ പരീക്ഷണം കേന്ദ്ര തപാൽ വകുപ്പ് ആരംഭിച്ചു. അരുണാചൽ പ്രദേശിലെ മലയോര മേഖലയിൽ 45 കിലോമീറ്റർ അകലത്തിലുള്ള 2 പോസ്റ്റ് ഓഫിസുകൾക്കിടയിലായിരുന്നു പരീക്ഷണം. 

ഡ്രോൺ ഉപയോഗിച്ച്  24 മിനിറ്റിലാണ് കത്തുകളും പാഴ്സലുകളും ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സ്കൈ എയർ മൊബിലിറ്റി എന്ന കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമായാൽ ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ ഡ്രോൺ സംവിധാനം കൂടുതലായി ഏർപ്പെടുത്തുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.

ഒഡീഷയിൽ ഇന്നും പഴമയുടെ ചിറക്

ഒഡീഷ പൊലീസിൽ ഇന്നും സന്ദേശവാഹകരായി പ്രാവുകളുണ്ട്. 1990കളിൽ പ്രാവ് സർവീസ് നിർത്താൻ ആലോചിച്ചെങ്കിലും വീണ്ടും തുടങ്ങി. ഇപ്പോൾ ഇവിടെയുള്ളത് 105 പ്രാവുകൾ. നോക്കാനായി എസ്ഐ ഉൾപ്പടെ 4 പൊലീസുകാരും.

സ്വാതന്ത്ര്യത്തിനു ശേഷം ബ്രിട്ടിഷുകാർ തപാൽ സർവീസിന് ഉപയോഗിച്ചിരുന്ന ബൽജിയം പ്രാവുകളെ ഒഡീഷയ്ക്കു നൽകി. ജവാഹർലാൽ നെഹ്റു ഒഡീഷയിലെ ഉൾനാടുകൾ സന്ദർശിച്ചപ്പോൾ പ്രസംഗവേദിയിൽനിന്ന് ആളുകളെ അകലെ നിർത്തിയിരിക്കുന്നതു കാണുകയും അടുത്ത യോഗസ്ഥലത്ത് ഇതു പാടില്ലെന്നു പറയുകയും ചെയ്തു. വിവരം അടുത്ത സ്ഥലത്തെ ഉദ്യോഗസ്ഥരെ വേഗം അറിയിക്കാൻ പൊലീസിന്റെ പ്രാവുകൾ ഉടൻ പറന്നു.

English Summary:

India post drone delivery trials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com