ADVERTISEMENT

പാലാ ∙ ളാലം തോട്ടിൽ പയപ്പാർ ക്ഷേത്രത്തിനു സമീപമുള്ള കവറുമുണ്ട തടയണയുടെ ഷട്ടർ തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി കരൂർ ഉറുമ്പിൽ രാജു (53) മുങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. കരൂർ പഞ്ചായത്തിന്റെ അനുമതിയോടെ രാജുവും സുഹൃത്തുക്കളും ചേർന്നു തടയണയുടെ പലകകൾ പൊക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ഒരാൾപ്പൊക്കത്തിൽ വെള്ളമുള്ള ഇവിടെ ശക്തമായ ഒഴുക്കുള്ളതിനാൽ കയർ കുരുക്കി പലകകൾ പൊക്കിയെടുക്കാനായിരുന്നു ശ്രമം. വെള്ളത്തിൽ മുങ്ങി പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെ രാജുവിന്റെ കൈ പലകകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. രാജുവിനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും വെള്ളത്തിൽ നിന്നു പൊക്കിയെടുത്തപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. തടി കയറ്റിയിറക്കു തൊഴിലാളിയാണ് രാജു. ഭാര്യ: ബിന്ദു. സംസ്കാരം ഇന്നു 2.30നു കരൂർ തിരുഹൃദയ പള്ളിയിൽ.

English Summary:

Man died in accident while opening checkdam in pala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com