ADVERTISEMENT

ആലപ്പുഴ ∙ നിരന്തരമായി ചികിത്സപ്പിഴവു മൂലം മരണങ്ങൾ സംഭവിക്കുന്നെന്ന ആരോപണം നേരിടുന്ന ആലപ്പുഴ മെഡിക്കൽ കോളജ് ഇനി ആരോഗ്യ വകുപ്പിന്റെയും മന്ത്രിയുടെ ഓഫിസിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിൽ. ‍ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം നേരിട്ടു വിലയിരുത്തുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെയും മുഴുവൻ ജീവനക്കാരുടെയും പ്രവർത്തനം നിരീക്ഷിക്കും. 

ആലപ്പുഴ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം നവജാതശിശു മരിച്ച സംഭവം ചികിത്സപ്പിഴവു മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് എച്ച്. സലാം എംഎൽഎയും  കലക്ടർ അലക്സ് വർഗീസും പങ്കെടുത്ത യോഗം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ നിർദേശിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനം സൂപ്രണ്ടും പ്രിൻസിപ്പലും നിരീക്ഷിക്കണം, ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാർ ജോലി സമയത്ത് ആശുപത്രിയിലുണ്ടെന്ന് ഉറപ്പാക്കണം, ജീവനക്കാർ ജോലി കൃത്യതയോടെ ചെയ്യുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

കിടപ്പുരോഗികളുടെ അവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കണം. ആശുപത്രി വികസന സമിതി യോഗം ഒരാഴ്ചയ്ക്കുള്ളിൽ ചേരാനും തീരുമാനിച്ചു. പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, സൂപ്രണ്ട് ഡോ. എ.അബ്ദുൽ സലാം, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. സുരേഷ് രാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

English Summary:

Alappuzha Medical College is now under the direct supervision of Health Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com