ADVERTISEMENT

ആലപ്പുഴ ∙ രാമങ്കരി പഞ്ചായത്തിൽ വിമതരെ ഒതുക്കാൻ യുഡിഎഫുമായി കൈകോർത്ത സിപിഎം, യുഡിഎഫിനെ അധികാരത്തിലെത്തിച്ച ശേഷവും രാഷ്ട്രീയ നാടകം തുടരുന്നു. യുഡിഎഫിനു വോട്ടു ചെയ്ത 4 അംഗങ്ങൾക്കെതിരായുള്ള നടപടി സസ്പെൻഷനിൽ ഒതുക്കിയ സിപിഎം ജില്ലാ നേതൃത്വം വിമത പക്ഷത്തെ 4 അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. 

പാർട്ടി തീരുമാനം ലംഘിച്ചു തിരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നതാണു കുറ്റം. കഴിഞ്ഞ ദിവസം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അവസാന നിമിഷം സിപിഎം ഔദ്യോഗിക സ്ഥാനാർഥികൾ പിന്മാറിയപ്പോഴാണു പകരം വിമതർ മത്സരിച്ചത്. 

എന്നാൽ വിമതർ മത്സരിച്ചതു കൊണ്ടാണ് ഔദ്യോഗിക വിഭാഗം പിൻവാങ്ങിയത് എന്നാണ് ഇപ്പോൾ സിപിഎം ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. ഔദ്യോഗിക പക്ഷത്തെ 4 പേരെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിൽ ഇവർ യുഡിഎഫിനു വോട്ടു ചെയ്തതിനെക്കുറിച്ച് ഒരു വരി പോലുമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന പാർട്ടി തീരുമാനം ലംഘിച്ചതിനാണു നടപടിയെന്നാണ് ഇതിൽ പറയുന്നത്. 

English Summary:

CPM expelled those who competed against UDf in Ramankary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com