ADVERTISEMENT

കണ്ണൂർ ∙ ബോംബ് രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ച തലശ്ശേരി എരഞ്ഞോളി സ്വദേശി എം.സീന മനോരമയോടു സംസാരിക്കുന്നു. 

Q ധീരമായ പ്രതികരണം. കാരണമെന്ത് ?

A ഷാഫി പറമ്പിലിനെ കാണാൻ‍ കാത്തുനിന്നപ്പോഴൊന്നും സംസാരിക്കണമെന്നു കരുതിയിരുന്നില്ല. പക്ഷേ, അദ്ദേഹം അടുത്തേക്കുവന്നപ്പോൾ സംസാരിക്കണമെന്നു തോന്നി. ശരിക്കും സങ്കടംകൊണ്ടാണു സംസാരിച്ചത്. എന്റെയും വീട്ടുകാരുടെയും ജീവൻ പണയപ്പെടുത്തിയാണു സംസാരിച്ചത്. ആർമി ഓഫിസറുടെ മകളാണു ഞാൻ. രാജ്യത്തോടും നാട്ടുകാരോടും നമുക്കൊരു പ്രതിബദ്ധതയില്ലേ ? 

Q സിപിഎം തന്നെയാണു നിങ്ങളുടെ പ്രദേശത്തെ ബോംബ് രാഷ്ട്രീയത്തിനു പിന്നിലെന്നു കരുതുന്നുണ്ടോ?

A അവരുടെ പ്രബലകേന്ദ്രമാണ് ഞങ്ങളുടെ പ്രദേശം. ഞങ്ങളുടെ വീടിന് എതിർവശത്താണ് അവരുടെ പാർട്ടി ഓഫിസ്. ബോംബ് പൊട്ടിയ പറമ്പും ഓഫിസിന് അടുത്തുതന്നെ. അപ്പോൾ പിന്നെ ബോംബ് നിർമിക്കുന്നത് ആരാണ് ? 

Q ബോംബ് നിർമാണ ഹബ്ബുകളാണ് ചുറ്റുമെന്നു പറഞ്ഞതിനെക്കുറിച്ച് ? 

A സത്യമാണ്. ബോംബ് നിർമാണ ഹബ്ബുകളല്ലെങ്കിൽ ബോംബ് പൊട്ടുമോ ? ഞങ്ങൾ ആർമി ക്വാർട്ടേഴ്സിൽ ആയിരുന്നപ്പോൾ എരഞ്ഞോളിയിലെ വീട് വാടകയ്ക്കു നൽകിയിരുന്നു. 25 വർഷം മുൻപാണത്. അന്ന് ആ വീട് ഒഴിഞ്ഞുപോയവർ പറഞ്ഞത് ഇവിടെയെല്ലാം ബോംബാണെന്നാണ്. ഇപ്പോഴും മാറ്റമില്ല. 

Q പ്രതികരണത്തിനുശേഷം എന്തെങ്കിലും ഭീഷണിയോ സമ്മർദമോ നേരിട്ടോ ? 

A ഇതുവരെയില്ല. രണ്ടാഴ്ച കഴിയുമ്പോൾ വന്നുതുടങ്ങിയേക്കാം. ഞാൻ ടിപ്പറിന്റെ അടിയിലേക്കു പോയെന്നും ബോംബ് പൊട്ടി കൊല്ലപ്പെട്ടെന്നുമെല്ലാം വാർത്ത വരുമായിരിക്കും. എങ്കിലും പ്രതികരിക്കണ്ടേ?  

Q വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയുണ്ടോ? അവരും തുറന്നു സംസാരിക്കാൻ തയാറാണോ ?

A അല്ല. എംപിയോടു സംസാരിക്കുമ്പോൾ പോലും അമ്മ എന്നെ വിലക്കുന്നുണ്ടായിരുന്നു. അവരാരും സംസാരിക്കില്ല. അവർക്കെല്ലാം മരണഭയമുണ്ട്.

English Summary:

Thalassery Eranholi is a hub of bomb making says neighbour Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com