ADVERTISEMENT

കൊച്ചി ∙ ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ കഴിഞ്ഞ മാർച്ച് 13നു പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിച്ചതായും പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പുതിയ ഏജൻസിയെ നിയോഗിച്ച് സാമൂഹികാഘാത പഠനം ഉൾപ്പെടെ നടത്തുമെന്നും അറിയിച്ചു. സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് നൽകിയ വിശദീകരണം രേഖപ്പെടുത്തിയ കോടതി, ബന്ധപ്പെട്ട ഹർജി തീർപ്പാക്കി. 

ഭൂമി ഏറ്റെടുക്കൽ നടപടികൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയതുൾപ്പെടെ ഹർജികളാണു ജസ്റ്റിസ് വിജു ഏബ്രഹാം പരിഗണിച്ചത്. നിലവിലെ വിജ്ഞാപനത്തിൽ തുടർനടപടി നേരത്തേ തടഞ്ഞിരുന്നു.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 13നു സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി നിലനിൽക്കില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി. ട്രസ്റ്റ് 2005ലാണ് 2,263 ഏക്കർ എസ്റ്റേറ്റ് വാങ്ങിയത്. ശബരിമലയുടെ പ്രവേശന കവാടമായ എരുമേലി ക്ഷേത്രത്തിനു സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം എന്ന ആശയം ആവിഷ്കരിക്കുന്നതു രാഷ്ട്രീയ ലക്ഷ്യത്തിലാണെന്നു ഹർജിക്കാർ ആരോപിച്ചിരുന്നു.

English Summary:

Kerala government withdraws notification to acquire Cheruvalli estate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com