ADVERTISEMENT

കൊച്ചി ∙ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ സനായിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടിയുള്ള നീക്കങ്ങളിൽ സുപ്രധാന നീക്കവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ. നിമിഷയുടെ മോചനത്തിനായി യെമനിൽ ആദ്യ ഘട്ട ചർച്ചകൾ നടത്താൻ 40,000 യുഎസ് ഡോളർ ഇന്ത്യൻ എംബസിയുടെ അക്കൗണ്ട് വഴി കൈമാറാൻ വിദേശകാര്യവകുപ്പ് അനുമതി നൽകിയതിനു തൊട്ടുപിന്നാലെ ആക്‌ഷൻ കൗൺസിൽ ഇന്നലെ 20,000 ഡോളർ (ഏകദേശം 16.71 ലക്ഷം രൂപ) അക്കൗണ്ടിലേക്കു കൈമാറി. ഇതോടെ ആദ്യ ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കും.

ശേഷിക്കുന്ന 16.71 ലക്ഷം രൂപകൂടി ചർച്ചകൾക്കായി സമാഹരിക്കേണ്ടതുണ്ടെന്നു കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ഇതിനുള്ള ശ്രമം ഊർജിതമാക്കി. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായും അവരുൾപ്പെടുന്ന ഗോത്രത്തിന്റെ നേതാക്കളുമായുമാണു യെമനിൽ എംബസി ഏർപ്പെടുത്തിയ അഭിഭാഷകൻ മുഖേന ചർച്ച തുടങ്ങേണ്ടത്. ഇവർ ആശ്വാസധനം (ബ്ലഡ് മണി) സ്വീകരിച്ചു മാപ്പു നൽകാൻ തയാറായാലേ മോചനം സാധ്യമാകൂ. മകളുടെ മോചനശ്രമങ്ങൾക്കായി നിമിഷയുടെ അമ്മ പ്രേമകുമാരി രണ്ടു മാസമായി യെമനിലെ സനായിൽ തങ്ങു കയാണ്.

English Summary:

First Phase of Nimishapriya’s Release Negotiations Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com