ADVERTISEMENT

തിരുവനന്തപുരം ∙ മാധ്യമങ്ങളെ ബഹിഷ്കരിക്കാനുള്ള രാഷ്ട്രീയപാർട്ടികളുടെ ആഹ്വാനം അർഥശൂന്യമാണെന്നും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ബഹിഷ്കരണ ആഹ്വാനത്തിലൂടെ പത്രങ്ങളുടെ സർക്കുലേഷൻ വർധിക്കുകയേയുള്ളൂ. ബഹിഷ്കരണത്തിനു കോൺഗ്രസ് ആഹ്വാനം ചെയ്താലും ഇതു തന്നെയാകും കേരളത്തിൽ സംഭവിക്കുകയെന്നും വേണുഗോപാൽ പറഞ്ഞു.

കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭയിലെ നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം അടിമജീവികളല്ലാത്ത എല്ലാ പത്രങ്ങളും അതിന്റെ അന്തസ്സത്തയോടെ മനോഹരമായാണ് അവതരിപ്പിച്ചത്. അതിന്റെ പേരിൽ പത്രം ഉപേക്ഷിക്കണമെന്ന ഭീഷണിയും ആഹ്വാനവും നടക്കുകയാണ്. സ്തുതിപാഠകരെ മാത്രം കേട്ടുശീലിച്ചവർ, അതു മാത്രമാണു മാധ്യമങ്ങളുടെ ജോലിയെന്നാണു പഠിപ്പിച്ചു കൊടുത്തത്. അതു ചെയ്തില്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടാകും എന്നു ഭീഷണിപ്പെടുത്തിയവരാണ്. എവിടെയെങ്കിലും സ്വതന്ത്രമായ അഭിപ്രായം വരുമ്പോഴുള്ള അസഹിഷ്ണുതകൊണ്ടാണു ബഹിഷ്കരണ ആഹ്വാനം നടത്തുന്നതെന്നു മാതൃഭൂമിയെയും മനോരമയെയും പേരെടുത്തു പരാമർശിച്ചുകൊണ്ടു കെ.സി.വേണുഗോപാൽ പറഞ്ഞു. മലയാള മനോരമ ഒരുപാടു ത്യാഗങ്ങളനുഭവിച്ച പത്രമാണ്. സ്വാതന്ത്ര്യസമരകാലത്ത് അടച്ചുപൂട്ടലിനെ അതിജീവിച്ചു. ദിവാന്റേതടക്കം ഒരുപാടു വെല്ലുവിളി നേരിട്ടു. എന്നിട്ടും അവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണു ചെയ്തത് – വേണുഗോപാൽ പറഞ്ഞു. 

English Summary:

Media boycott is a challenge to the people: KC Venugopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com