ADVERTISEMENT

തൃശൂർ ∙ മണിക്കൂറുകളോളം ട്രെയിനുകൾ വൈകിയോടിയതു മൂലം യാത്രക്കാർ നേരിട്ടതു കനത്ത ദുരിതം. കൊങ്കൺ പാതയിലെ വെള്ളക്കെട്ടു മൂലമുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചെന്നും ട്രെയിൻ സർവീസ് പഴയപടിയായെന്നുമുള്ള റെയിൽവേയുടെ അറിയിപ്പു വിശ്വസിച്ചു വെള്ളിയാഴ്ച രാത്രിയിൽ യാത്ര പുറപ്പെട്ടവരാണു കുടുങ്ങിയത്. പല വണ്ടികളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 21 മണിക്കൂർ വരെ വൈകിയതു യാത്രക്കാരെ ദുരിതത്തിലാക്കി. 

കൊങ്കണിലെ ഗതാഗതം കഴി‍ഞ്ഞ ദിവസം പുനഃസ്ഥാപിച്ചതോടെ ദുരിതം അവസാനിച്ചെന്നു കരുതിയ യാത്രക്കാരെ വലച്ചുകൊണ്ടാണു കഴിഞ്ഞ ദിവസം രാത്രിയിലും ട്രെയിനുകൾ ഏറെ വൈകിയത്. ഇൻഡോർ വീക്ക്‌ലി സൂപ്പർഫാസ്റ്റ് –9 മണിക്കൂർ, തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് –4 മണിക്കൂർ, രാജധാനി എക്സ്പ്രസ് –3.45 മണിക്കൂർ, വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് –ഒന്നര മണിക്കൂർ എന്നിങ്ങനെ ഒട്ടുമിക്ക ട്രെയിനുകളും ഏറെ വൈകിയാണ് ഓടിയത്. എറണാകുളത്തിനും കാസർകോടിനും ഇടയിലുള്ള യാത്രക്കാരാണു കൂടുതലും ദുരിതത്തിലായത്. 

English Summary:

Late running of trains in Konkan route made difficult to passengers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com