ADVERTISEMENT

മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൽ, ജെസ്നയോടു സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിലെ നേരറിയാൻ സിബിഐ എത്തുന്നു. മുൻ ജീവനക്കാരിയുടെയും ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ സംഘം ഇന്നു രേഖപ്പെടുത്തും. ലോഡ്ജിലും പരിശോധന നടത്തും. 

ഒരിക്കൽ തങ്ങൾ തള്ളിക്കളഞ്ഞ മൊഴി ലോ‍‍‍ഡ്ജ് ജീവനക്കാരി ഇപ്പോൾ വീണ്ടും പറഞ്ഞതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടോ എന്നാണു പൊലീസും അന്വേഷിക്കുന്നുണ്ട്. ജെസ്നയുടെ തിരോധാനത്തെത്തുടർന്ന് മുണ്ടക്കയം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ ഇത്തരത്തിൽ ഒട്ടേറെ വെളിപ്പെടുത്തലുകൾ ഉണ്ടാവുകയും അവയിലൊന്നും കഴമ്പില്ലെന്നു കണ്ടെത്തിയിരുന്നുവെന്നുമാണു പൊലീസിന്റെ നിലപാട്. ജെസ്നയെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന ഒരു കുട്ടിയുടെ പ്രവചനത്തെപ്പറ്റിപ്പോലും പൊലീസ് അന്ന് അന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.

English Summary:

CBI will record statement of former employee and owner of Lodge in Jesna case today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com