ADVERTISEMENT

മൂന്നാർ ∙ ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീടു കാട്ടാന തകർത്തു. പ്രസിഡന്റ് ഈശ്വരിയും ഭർത്താവ് രാജനും ശബ്ദം കേട്ട് ഓടിയതിനാൽ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നിനാണ് ഷെഡ്ഡുകുടിയിലിറങ്ങിയ ഒറ്റയാൻ വീടു തകർത്തത്. പ്രസിഡന്റും ഭർത്താവും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടിക്കു സമീപമുള്ള ഷെഡ്ഡുകുടിയിൽ മണ്ണും കമ്പും ഉപയോഗിച്ചു നിർമിച്ച വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.

അടുക്കള ഭാഗം തകർന്നുവീഴുന്ന ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്. ഒറ്റയാനെ കണ്ടതോടെ ഇവർ മുൻവാതിൽ വഴി പുറത്തേക്ക് ഓടി. അയൽവാസികൾ ബഹളംവച്ചാണ് ആനയെ ഓടിച്ചത്.ഒരാഴ്ച മുൻപ്, കണ്ടത്തിക്കുടി സ്വദേശികളായ ശിവൻ, രാമൻ എന്നിവരുടെ വീടുകൾ ഭാഗികമായി ഇതേ ഒറ്റയാൻ തകർത്തിരുന്നു.

English Summary:

Wild elephant demolished house in Edamalakudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com